മസ്‌കത്ത്: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം അയവില്ലാതെ തുടരുകയാണ്. ഒമാനിലെ സോഹാറിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പ്രവാസി തൊഴിലാളികൾ കൊല്ലപ്പെട്ടു. തുർക്കിയിലെ തന്ത്രപ്രധാനമായ യുഎസ് സൈനിക താവളത്തിന് നേരെയും മിസൈൽ ആക്രമണമുണ്ടായി.(West Asian conflict, Two dead after drone crashes in Oman)
സോഹാർ പ്രവിശ്യയിലെ അൽ അവാഹി വ്യവസായ മേഖലയിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചത്. മരിച്ച രണ്ട് പേരും പ്രവാസി തൊഴിലാളികളാണ്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സോഹാർ ഗവർണറേറ്റിൽ മറ്റൊരു ഡ്രോൺ കൂടി കണ്ടെത്തിയതായും അത് വിജയകരമായി വെടിവെച്ചിട്ടതായും ഒമാൻ അധികൃതർ വ്യക്തമാക്കി. തെക്കുകിഴക്കൻ നഗരമായ അദാനയ്ക്ക് സമീപമുള്ള ഇൻസിർലിക് വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണമുണ്ടായി. യുഎസ് സൈനികരെ വിന്യസിച്ചിട്ടുള്ള പ്രധാന നാറ്റോ കേന്ദ്രമാണിത്.

