തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും നാല് പെൺമക്കളും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് (Sindhu Krishna interview about daughters safety0. ഇപ്പോൾ നാല് പെൺമക്കളെ വളർത്തുന്നതിനിടയിൽ താൻ അനുഭവിച്ച വെല്ലുവിളികളെക്കുറിച്ചും ആകുലതകളെക്കുറിച്ചും സിന്ധു കൃഷ്ണ മനസ്സ് തുറന്നിരിക്കുകയാണ്. വനതി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മാതൃത്വത്തെക്കുറിച്ചും മക്കളുടെ സുരക്ഷയെക്കുറിച്ചും സംസാരിച്ചത്.
നാല് പെൺമക്കളെയും വളർത്തുമ്പോൾ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ താൻ വലിയ രീതിയിൽ സ്ട്രെസ് അനുഭവിച്ചിട്ടുണ്ടെന്ന് സിന്ധു പറയുന്നു. മക്കളുടെ ദേഹത്ത് ആരും മോശമായി സ്പർശിക്കാതെയും ആരും മോശമായി പെരുമാറാതെയും നോക്കാൻ തന്റെ കണ്ണും മനസ്സും ഓടിയോടി തളർന്നിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.
മക്കളെ ഓട്ടോയിൽ പോലും തനിയെ വിടാൻ തനിക്ക് ഭയമായിരുന്നു. ഇന്നും ഇളയ മകൾ ഹൻസികയെ കൊണ്ടുവിടുന്നത് താൻ തന്നെയാണെന്നും സിന്ധു പറഞ്ഞു. എന്നാൽ താനൊരു ‘ഓവർ സ്ട്രിക്റ്റ്’ ആയ മാതാവല്ലെന്നും മക്കളുടെ കാര്യത്തിൽ താൻ അതീവ സന്തുഷ്ടയാണെന്നും അവർ കൂട്ടിച്ചേർത്തു.
രണ്ടാമത്തെ മകൾ (ദിയ കൃഷ്ണ) ജനിക്കുന്ന സമയത്ത് മാത്രം ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ എന്ന് താനും കൃഷ്ണകുമാറും ആഗ്രഹിച്ചിരുന്നു. എന്നാൽ മകൾ ജനിച്ചപ്പോൾ ആ ആഗ്രഹം മാറി. പിന്നീട് ഇഷാനിയും ഹൻസികയും ജനിച്ചപ്പോൾ തനിക്ക് വലിയ സന്തോഷമാണുണ്ടായതെന്നും സിന്ധു പറഞ്ഞു.
പെൺകുട്ടികളെ ഡ്രസ്സ് ചെയ്യിക്കാനും അവരെ മാനേജ് ചെയ്യാനും താൻ ഏറെ കംഫർട്ടബിൾ ആണ്. ഇപ്പോൾ താൻ ചെറുപ്പമാണെങ്കിൽ അഞ്ചാമത് ഒരു പെൺകുട്ടി കൂടെ ജനിച്ചാലും താൻ സന്തുഷ്ടയായിരിക്കുമെന്ന് സിന്ധു കൃഷ്ണ വ്യക്തമാക്കി.
അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിങ്ങനെ നാല് മക്കളും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഓരോരുത്തർക്കും വ്യത്യസ്തമായ സ്വഭാവമാണെന്നും മക്കളുടെ വളർച്ചയിൽ അഭിമാനമുണ്ടെന്നും സിന്ധു കൃഷ്ണ അഭിമുഖത്തിൽ പറഞ്ഞു.
Story Summary:
Sindhu Krishna, wife of actor Krishna Kumar, shared her experiences of raising four daughters in a recent interview. She expressed the immense stress and vigilance she maintained to ensure her daughters’ safety, stating she was constantly worried about their protection. Although she once wished for a son during her second pregnancy, she now feels incredibly happy and comfortable with her four daughters. Sindhu emphasized that even today, she personally drops her youngest daughter, Hansika, at her destinations out of care.

