കൊച്ചി: എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഖിൽ മാരാർക്കെതിരെ രൂക്ഷവിമർശനവുമായി കലാമണ്ഡലം സത്യഭാമ (Akhil Marar NDA Candidate). ബിജെപിയുടെ ചില നയങ്ങളോട് വിയോജിപ്പുണ്ടെന്ന് പറയുന്ന അഖിൽ മാരാർ, കോൺഗ്രസിനെ ചതിച്ച് സ്വന്തം താൽപ്പര്യത്തിനായി മറ്റൊരു പാർട്ടിയിൽ ചേക്കേറിയ ആളാണെന്ന് സത്യഭാമ പരിഹസിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അവരുടെ പ്രതികരണം.
അഖിൽ മാരാർ നേരത്തെ കോൺഗ്രസിനൊപ്പമായിരുന്നുവെന്നും എന്നാൽ അവരെ പിന്നിൽ നിന്ന് കുത്തിയാണ് ഇപ്പോൾ ബിജെപി സ്ഥാനാർത്ഥിയായതെന്നും സത്യഭാമ ആരോപിച്ചു. മാരാരുടെ പഴയകാല കഷ്ടപ്പാടുകൾ കേട്ടപ്പോൾ മുൻപ് വിഷമം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ നിലപാട് അംഗീകരിക്കാനാവില്ല. “നാവാട്ടക്കാരൻ” (വാചകക്കസർത്ത് നടത്തുന്നവൻ) എന്ന് വിളിച്ചാണ് സത്യഭാമ മാരാരെ അഭിസംബോധന ചെയ്തത്.
കേരളത്തിലെ മനുഷ്യർ വെറുക്കുന്ന രാഷ്ട്രീയ പാർട്ടിക്കൊപ്പമാണ് മാരാർ ചേർന്നതെന്നും ഈ തിരഞ്ഞെടുപ്പോടെ അദ്ദേഹത്തിന്റെ ഉയർച്ചകൾ അവസാനിക്കുമെന്നും അവർ നേരത്തെയും പറഞ്ഞിരുന്നു.
ട്വന്റി-20യിൽ ഔദ്യോഗികമായി അംഗത്വം എടുത്ത ശേഷമാണ് അഖിൽ മാരാർ എൻഡിഎ സ്ഥാനാർത്ഥിയായത്. ബിജെപിയുടെ എല്ലാ നിലപാടുകളോടും തനിക്ക് പൂർണ്ണ യോജിപ്പില്ലെന്നും അതുകൊണ്ടാണ് നേരിട്ട് ബിജെപിയിൽ ചേരാതെ ട്വന്റി-20 വഴി എൻഡിഎ പാളയത്തിൽ എത്തിയതെന്നും മാരാർ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഈ നിലപാടിനെയാണ് സത്യഭാമ ഇപ്പോൾ പരിഹസിച്ചിരിക്കുന്നത്.
Story Summary: Kalamandalam Sathyabhama has once again criticized Akhil Marar for becoming an NDA candidate. She called him unreliable and accused him of betraying Congress for personal gains. This follows Marar’s statement that he has disagreements with certain BJP policies despite being their candidate.

