കൊല്ലം: സുധിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയതിന് പിന്നാലെ താൻ നേരിട്ട ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ടാണ് ഫിറോസ് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത് (Renu Sudhi). രേണു സുധി പൊട്ടിക്കരഞ്ഞുകൊണ്ട് പങ്കുവെച്ച വീഡിയോ നാടകമാണെന്നും ഫിറോസ് ആരോപിച്ചു. സുധിയുടെ കുടുംബത്തിന് വീട് നൽകുക എന്നത് ഒരു ‘പൊട്ട തീരുമാന’മായിരുന്നുവെന്ന് ഫിറോസ് പറയുന്നു. ഇതിന്റെ പേരിൽ ചീത്തപ്പേര് കേൾക്കേണ്ടി വന്നെന്നും ജോലി കുറഞ്ഞെന്നും പലവട്ടം പോലീസ് സ്റ്റേഷൻ കയറേണ്ടി വന്നെന്നും അദ്ദേഹം വ്യക്തമാക്കി.
സുധിയുടെ മകൻ കിച്ചു ഇനി പറയാനിരിക്കുന്ന കാര്യങ്ങൾ അതിഭീകരമാണെന്നും ഇതുവരെ പുറത്തുവന്നത് ചെറിയ കാര്യങ്ങൾ മാത്രമാണെന്നും ഫിറോസ് സൂചിപ്പിച്ചു. രേണുവിന്റെ കരച്ചിൽ വെറും അഭിനയമാണെന്നും ഇടയ്ക്ക് വേഷമിടുന്ന കഥാപാത്രങ്ങളിലെ ചില നിമിഷങ്ങൾ മാത്രമാണിതെന്നും ഫിറോസ് കുറ്റപ്പെടുത്തി. പല സുഹൃദ്ബന്ധങ്ങളും ഈ വീട് നിർമ്മാണത്തോടെ നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾക്കായി നിർമ്മിച്ചു നൽകിയ വീടിന് ചോർച്ചയുണ്ടെന്നും മഴ പെയ്താൽ വെള്ളം അകത്തേക്ക് വരുമെന്നും രേണു സുധി നേരത്തെ ആരോപിച്ചിരുന്നു. വീട് പണിതവർ ഇപ്പോൾ തിരിഞ്ഞുനോക്കുന്നില്ലെന്നും അവർ പരാതിപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് ഫിറോസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചുവും രേണുവിനെതിരെ ചില സൂചനകൾ നൽകിയിരുന്നു.
Short Story Summary:
Firoz, the founder of Kerala Home Design Group who led the construction of Kollam Sudhi’s memorial house, has lashed out at Sudhi’s widow, Renu. Supporting Sudhi’s son Kichu’s recent hints, Firoz termed the decision to build the house a “foolish mistake” that cost him his peace, business, and reputation. He dismissed Renu’s emotional videos as “drama” and warned that Kichu has more shocking revelations to make. The row started after Renu complained about leakages in the house and alleged neglect by the builders.

