മുംബൈ: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സംവിധായകൻ അനുരാഗ് കശ്യപ് (Anurag Kashyap). പണം സമ്പാദിക്കാൻ വേണ്ടി ആളുകളെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള സിനിമകൾ നിർമ്മിക്കുന്നത് അത്യാഗ്രഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതിഷേധങ്ങൾക്കിടയിലാണ് അനുരാഗ് കശ്യപിന്റെ പ്രതികരണം.
ബുൾഷിറ്റ് പ്രൊപ്പഗണ്ട: സിനിമയെ വെറുമൊരു പ്രൊപ്പഗണ്ട എന്ന് വിശേഷിപ്പിച്ച അനുരാഗ്, ഇതിലെ പല രംഗങ്ങളും യുക്തിരഹിതമാണെന്ന് ചൂണ്ടിക്കാട്ടി. ട്രെയിലറിലെ ഒരു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തെ അദ്ദേഹം പരിഹസിച്ചു. “ആരാണ് ഒരാളെ ഇങ്ങനെ ബീഫ് തീറ്റിക്കുക? ഖിച്ചഡി പോലും ഒരാൾക്ക് ഇങ്ങനെ കൊടുക്കില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ചിലരെ തൃപ്തിപ്പെടുത്താനും ആളുകൾക്കിടയിൽ വിള്ളലുണ്ടാക്കാനും വേണ്ടിയാണ് ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ‘ബിയോണ്ട് ദ കേരള സ്റ്റോറി’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറിലെ വർഗ്ഗീയ ചുവയുള്ള ഡയലോഗുകളും വിവാദ രംഗങ്ങളും ഇതിനോടകം തന്നെ വലിയ ട്രോളുകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. സിനിമയ്ക്കെതിരെ സിനിമാ മേഖലയിലെ മറ്റ് പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.
Story Summary:
Bollywood director Anurag Kashyap slammed ‘Beyond The Kerala Story’, calling it a “bullshit propaganda” film driven by greed. He criticized the controversial scenes in the trailer, stating that the filmmakers are trying to divide people for money.

