തൃശൂർ: കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ (Kodungallur Hospital Baby Death). പതിയാശേരി സ്വദേശി നൗഫലിന്റെ ഭാര്യ ഷബ്‌നയുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് കുടുംബം പറയുന്നത്
വ്യാഴാഴ്ചയാണ് പ്രസവത്തിനായി ഷബ്‌നയെ പണിക്കേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ നടപടികൾക്കിടെ കുഞ്ഞ് മരിച്ച വിവരം ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രിയുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്നുമാണ് ബന്ധുക്കളുടെ പരാതി.
കുഞ്ഞിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
മാതൃമരണങ്ങളും ശിശുമരണങ്ങളും സംബന്ധിച്ച പരാതികൾ വർധിച്ചുവരുന്നത് ആരോഗ്യവകുപ്പും ഗൗരവമായി കാണുന്നുണ്ട്.
Story Summary: A newborn baby died during delivery at Panikkers Hospital in Kodungallur, Thrissur. The family of Shabna, wife of Noufal, alleged medical negligence and filed a police complaint against the hospital. Police have launched an investigation into the incident.

