ബെഗുസാരായി: ബീഹാറിലെ ബെഗുസാരായിയിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ ശരീരത്തിൽ നിന്ന് വെടിയുണ്ടയും കല്ലും മരക്കഷ്ണവും കണ്ടെത്തിയത് നാടിനെ നടുക്കി. ജൂൺ 11-ന് രാത്രി ചാക്കിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അഞ്ച് പേർ അടങ്ങുന്ന സംഘം വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.(Horrific Gang Rape And Torture Case Reported In Begusarai Bihar)
രാത്രി 11.30-ഓടെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം യുവതിയുടെ ഭർത്താവിനെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. പിന്നീട് യുവതിയെ ബലമായി പുറത്തേക്ക് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബ്ലേഡ് ഉപയോഗിച്ച് യുവതിയുടെ നെഞ്ചിലും തുടയിലും മുറിവേൽപ്പിച്ചു.
തുടർന്ന് ബറൗണി ആശുപത്രിയിലും പിന്നീട് സദർ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും വേദന മാറാത്തതിനെത്തുടർന്ന് വീണ്ടും പരിശോധനയ്ക്ക് വിധേയയാക്കി. ഈ പരിശോധനയിലാണ് സ്വകാര്യ ഭാഗങ്ങളിൽ നിന്ന് വെടിയുണ്ട, കല്ല്, മരക്കഷ്ണം എന്നിവ ഡോക്ടർമാർ നീക്കം ചെയ്തത്. ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നതിനാൽ ഇതൊന്നും താൻ അറിഞ്ഞില്ലെന്ന് യുവതി വെളിപ്പെടുത്തി.
മൂന്ന് മാസം മുമ്പ് ഇതേ വീട് ആക്രമിക്കപ്പെടുകയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് ഇവർ പറയുന്നു. അന്ന് പരാതി നൽകിയെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. നിലവിലെ സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടക്കുകയാണെന്നും, കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ഡി.എസ്.പി ആനന്ദ് കുമാർ പാണ്ഡെ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Story Summary
A woman in Begusarai, Bihar, was subjected to a brutal gang-rape and physical torture, with doctors discovering a live bullet, a stone, and a piece of wood inside her body during treatment. The survivor alleged that local police ignored her complaints regarding a previous attack three months ago, leading to demands for strict action against both the perpetrators and negligent officers.

