ബംഗളൂരു: ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം പുലർത്തിയിരുന്ന ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് രാജ്യത്തെ തങ്ങളുടെ റീട്ടെയിൽ ശൃംഖല വിപുലീകരിക്കുന്നതിൽ നിന്ന് പിൻവാങ്ങുന്നു (Ola Electric Crisis). കഴിഞ്ഞ വർഷം 4,000 ഔട്ട്‌ലെറ്റുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന കമ്പനി, നിലവിൽ സ്റ്റോറുകളുടെ എണ്ണം 550 ആയി കുറയ്ക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
ഇതിനോടകം തന്നെ സ്റ്റോറുകളുടെ എണ്ണം 700 ആയി കുറച്ചിട്ടുണ്ട്. പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി നിരവധി സ്റ്റോറുകൾ പൂട്ടിയതിനൊപ്പം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. 2025 ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിക്ക് 487 കോടി രൂപയുടെ വലിയ നഷ്ടമാണ് ഉണ്ടായത്. പ്രവർത്തന മാതൃക പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.
ഈ പാദത്തിൽ 32,680 വാഹനങ്ങൾ മാത്രമാണ് ഒല വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 61 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാഹൻ പോർട്ടലിലെ കണക്കുകൾ പ്രകാരം, ഒരു വർഷം മുമ്പ് 26 ശതമാനമായിരുന്ന ഒലയുടെ വിപണി വിഹിതം ഈ ജനുവരിയിൽ വെറും 6.3 ശതമാനമായി കൂപ്പുകുത്തി.
ഡിമാൻഡ് കുറഞ്ഞതും വിപണിയിൽ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള കടുത്ത മത്സരവുമാണ് ഒലയ്ക്ക് തിരിച്ചടിയായത്. ചെലവ് കുറച്ച് മുന്നോട്ട് പോകാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്.
Story Summary: Ola Electric is scaling down its retail operations due to a sharp decline in sales and market share. The company, which once planned for 4,000 outlets, is now reducing the count to 550 by March. Reportedly, Ola’s market share dropped to 6.3% in January 2026, down from 26% a year ago, facing a net loss of ₹487 crore in the last quarter.

