കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം (Nadapuram Election Clash). നാദാപുരം മണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തിൽപ്പെട്ട നെല്ലിക്കുന്നിലാണ് ആഹ്ലാദപ്രകടനത്തിനിടെ അക്രമാസക്തമായ സംഭവങ്ങൾ അരങ്ങേറിയത്. യുഡിഎഫ് സ്ഥാനാർത്ഥി അഭിജിത്തിന്റെ വിജയാഘോഷത്തിനിടെയുണ്ടായ ആക്രമണത്തിൽ ഒരു വനിതയുൾപ്പെടെ ആറ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
അബ്ദുൽ ജലീൽ, മുനീർ കെ.ടി, ജീവൻസ് പ്രകാശ്, അജീർ കെ.ടി, പ്രകാശ്, അജ്‌നാസ് മഠത്തിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അഞ്ച് പേരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും, നില ഗുരുതരമായ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരുമ്പ് വടികൾ ഉപയോഗിച്ചാണ് എൽഡിഎഫ് പ്രവർത്തകർ തങ്ങളെ ആക്രമിച്ചതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. പ്രദേശത്ത് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Story Summary: A political clash between LDF and UDF workers occurred in Nadapuram, Kozhikode, following the election results. Six UDF workers were injured during a victory celebration for candidate Abhijith, leading to police intervention and hospitalizations.

