ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഗോള സമ്മർദ്ദ തന്ത്രങ്ങൾക്കും ഇറാനെതിരെയുള്ള നിലപാടുകൾക്കുമെതിരെ രൂക്ഷമായ ഭാഷയിൽ തുറന്ന കത്തെഴുതി നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽ ഹാസൻ (Kamal Haasan open letter to Donald Trump). ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉത്തരവുകൾ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്ത്യൻ ജനത സ്വതന്ത്രമായ ഒരു രാഷ്ട്രത്തിന്റെ ഭാഗമാണ്. മറ്റേതെങ്കിലും രാജ്യത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ ബാധ്യസ്ഥമല്ല. മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിന് പകരം അമേരിക്ക സ്വന്തം രാജ്യത്തെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് കമൽ ഹാസൻ ഓർമ്മിപ്പിച്ചു.
പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ആഗോള സമാധാനത്തിന്റെ ഏക അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ ജനതയ്ക്ക് സമാധാനവും സമൃദ്ധിയും നേർന്നുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്. ഇറാൻ വിഷയത്തിൽ ട്രംപിന്റെ ‘നിരുപാധിക കീഴടങ്ങൽ’ എന്ന പ്രഖ്യാപനവും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ അമേരിക്ക ചെലുത്തുന്ന സമ്മർദ്ദവും ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നതിനിടെയാണ് കമൽ ഹാസന്റെ ഈ തുറന്ന കത്ത്.
Story Summary:
Actor and Makkal Needhi Maiam founder Kamal Haasan has written a strongly-worded open letter to US President Donald Trump, criticizing his global pressure tactics. Haasan emphasized that India is a sovereign nation and will not take orders from foreign countries. He advised the US to focus on its own internal affairs rather than interfering in others’ matters, stressing that mutual respect is the foundation of global peace.

