പട്‌ന: ബിഹാറിലെ സിതാമർഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് പിതാവും മകനുമടക്കം നാല് പേർ മരിച്ചു (Bihar septic tank cleaning death). ബൊഖ്ര ബ്ലോക്കിലെ കുർഹാർ ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. രാജീവ് സാഹ്നി (40), ഇദ്ദേഹത്തിന്റെ മകൻ കൃഷ്ണ കുമാർ (12), ബന്ധുക്കളായ രവീന്ദ്ര സാഹ്നി (30), വിജയ് സാഹ്നി (26) എന്നിവരാണ് മരണപ്പെട്ടത്. ഹോളി ആഘോഷങ്ങൾക്കിടെയാണ് ഗ്രാമത്തിൽ ഈ ദാരുണ സംഭവം നടന്നത്.
സ്വന്തം വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനായി രാജീവ് സാഹ്നിയാണ് ആദ്യം ടാങ്കിനുള്ളിലേക്ക് ഇറങ്ങിയത്. ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച് ഇദ്ദേഹം അബോധാവസ്ഥയിലായി. രാജീവിനെ രക്ഷിക്കാനായി ടാങ്കിനുള്ളിലേക്ക് ഓരോരുത്തരായി ഇറങ്ങിയ മകനും ബന്ധുക്കളും അപകടത്തിൽപ്പെടുകയായിരുന്നു.
ടാങ്കിനുള്ളിൽ ഏഴ് പേരോളം അബോധാവസ്ഥയിലായതായാണ് റിപ്പോർട്ടുകൾ. നാട്ടുകാർ ഉടൻ തന്നെ ഇവരെ പുറത്തെടുത്ത് ലോക്ബന്ധു ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ബാക്കിയുള്ളവർ ചികിത്സയിലാണ്. ടാങ്ക് വ്യാജമദ്യം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതാണെന്ന തരത്തിലുള്ള ആരോപണങ്ങൾ പോലീസ് തള്ളി. ഇത്തരം പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്നും അശ്രദ്ധമായ രീതിയിൽ ടാങ്കിൽ ഇറങ്ങിയതാണ് മരണകാരണമെന്നും ബൊഖ്ര പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സിതാമർഹി സദർ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ഞായറാഴ്ച വൈശാലി ജില്ലയിലും സമാനമായ സാഹചര്യത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങളുടെ പശ്ചാത്തലത്തിൽ, മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ സെപ്റ്റിക് ടാങ്കുകളിലും മാൻഹോളുകളിലും ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകി.
Story Summary:യു :
In a tragic incident in Bihar’s Sitamarhi district, four people, including a father and son, died after inhaling toxic gases while cleaning a septic tank on Tuesday evening. The victims were residents of Kurhar village under Bokhra police limits. The tragedy occurred during Holi celebrations as the family members entered the tank one by one to rescue each other. Police dismissed allegations of illegal liquor manufacturing and initiated an investigation.

