ജഗത്സിംഗ്പുർ: ഒഡിഷയിലെ ജഗത്സിംഗ്പുരിൽ നാലുനില കെട്ടിടത്തിൽ നിന്ന് വീണുമരിച്ച യുവതിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Odisha Crime News). ഫെബ്രുവരി 22-ന് നടന്ന ദാരുണ സംഭവത്തിൽ കാമുകനടക്കം രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. പ്രണയവും സഹായവാഗ്ദാനവും ചതിക്കുഴികളായ ഒരു പെൺകുട്ടിയുടെ അന്ത്യ നിമിഷങ്ങളാണ് പുറത്തുവരുന്നത്.
കാമുകനൊപ്പം ക്ഷേത്രത്തിൽ വെച്ച് വിവാഹിതയാകാൻ വേണ്ടിയാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിന് പകരം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കാമുകൻ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ശേഷം ഇയാൾ യുവതിയെ റഹാമ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
തുടർന്ന്, ശാരീരികമായും മാനസികമായും തകർന്ന് ബസ് സ്റ്റാൻഡിൽ നിന്ന യുവതിക്ക് സഹായവാഗ്ദാനവുമായി ഒരാൾ എത്തി. രക്ഷകനെന്ന് കരുതിയ ഇയാൾ യുവതിയെ തന്റെ വാടകവീട്ടിലേക്ക് കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്തു. പീഡനത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ഇയാൾ യുവതിയെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ യുവതി കൊല്ലപ്പെട്ടു.
സഹോദരൻ നൽകിയ മിസ്സിംഗ് പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതും ക്രൂരതയുടെ ചുരുളഴിയുന്നതും. രണ്ട് പ്രതികളെയും പോലീസ് കണ്ടെത്തിയതായാണ് വിവരം. സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നമാണ് ഈ സംഭവം ഉയർത്തുന്നത്.
Story Summary: A 23-year-old woman in Odisha’s Jagatsinghpur was raped twice on the same day before being pushed to death from a four-story building. On Feb 22, she eloped with her boyfriend for marriage, but he raped and abandoned her at a bus stand. A passerby, promising help, took her to his rented room, raped her again, and pushed her off the building. Police have identified both suspects.

