കൊച്ചി: വാക്കുകൾ മറ്റുള്ളവരിൽ ഏൽപ്പിക്കുന്ന മുറിവുകളെക്കുറിച്ച് ഓർമ്മിപ്പിച്ച് നടി രശ്മി ബോബൻ (Rashmi Boban Interview). താൻ ആദ്യമായി സാരി ഉടുത്തു വന്നപ്പോൾ നേരിട്ട ഒരു പരിഹാസം ജീവിതകാലം മുഴുവൻ പിന്തുടരുന്ന ആഘാതമായെന്ന് രശ്മി പറയുന്നു.
“ആദ്യമായി സാരി ഉടുത്തു വന്നപ്പോൾ കുടുംബത്തിലെ ഒരാൾ പറഞ്ഞത് ‘അയ്യോ ഒന്ന് പെറ്റ പെണ്ണിനെപ്പോലെ ഉണ്ടല്ലോ’ എന്നാണ്. അന്ന് എന്റെ ആത്മവിശ്വാസം പൂർണ്ണമായും ഇല്ലാതായി. എനിക്കിപ്പോൾ 45 വയസ്സായി, പക്ഷേ 17-ാം വയസ്സിൽ കേട്ട ആ കാര്യം ഞാൻ ഇന്നും മറന്നിട്ടില്ല.”എത്രയോ പേർ നല്ലത് പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും ഓർമ്മയിൽ നിൽക്കില്ലെന്നും, അന്ന് കേട്ട ആ നെഗറ്റീവ് കമന്റ് ഒരു ‘ട്രോമ’യായി ഉള്ളിൽ കിടക്കുന്നുണ്ടെന്നും രശ്മി വെളിപ്പെടുത്തി.
നമ്മൾ പറയുന്ന ചെറിയ വാക്കുകൾ മറ്റൊരാളിൽ ജീവിതകാലം മുഴുവൻ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഒരാളെക്കുറിച്ച് നല്ലത് പറയാൻ പറ്റിയില്ലെങ്കിലും മോശമായത് പറയാതിരിക്കാൻ ശ്രദ്ധിക്കണമെന്നും താരം ഓർമ്മിപ്പിച്ചു.
നടിമാരടക്കമുള്ള കലാകാരന്മാർ സോഷ്യൽ മീഡിയയിലും അല്ലാതെയും നേരിടുന്ന ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ പ്രതികരണമാണ് രശ്മി ബോബൻ നടത്തിയിരിക്കുന്നത്.
Story Summary: Malayalam actress Rashmi Boban shared her personal struggle with body shaming in a recent interview. She recalled a hurtful comment she received at the age of 17, which still affects her confidence today at 45. Rashmi urged everyone to be mindful of their words, as negative comments can cause lifelong trauma.

