അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് (India vs South Africa T20 World Cup). പ്രാഥമിക റൗണ്ടിലെ നാല് മത്സരങ്ങളും വിജയിച്ച് അപരാജിത കുതിപ്പുമായി എത്തിയ രണ്ട് കരുത്തർ നേർക്കുനേർ വരുമ്പോൾ നരേന്ദ്ര മോദി സ്റ്റേഡിയം ആവേശം കൊള്ളുകയാണ്.
മലയാളി താരം സഞ്ജു സാംസണ് ഇന്നും പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. തുടർച്ചയായി ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന യുവതാരം അഭിഷേക് ശർമ്മയെ ടീമിൽ നിലനിർത്തിയിട്ടുണ്ട്. മികച്ച സ്കോർ കണ്ടെത്തി വിമർശകരുടെ വായടപ്പിക്കാനുള്ള അവസരമാണിത്. പ്രധാന താരങ്ങളെ തിരിച്ചുവിളിച്ചാണ് പ്രോട്ടിയാസ് ഇറങ്ങുന്നത്. കഴിഞ്ഞ കളിയിൽ വിശ്രമത്തിലായിരുന്ന ലുങ്കി എൻഗിടി, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ എന്നിവർ ടീമിൽ തിരിച്ചെത്തി.
2024-ലെ ടി20 ലോകകപ്പ് ഫൈനലിൽ കൈപ്പിടിയിലൊതുങ്ങിയ കിരീടം അവസാന നിമിഷം ഇന്ത്യ തട്ടിയെടുത്തതിന്റെ ആഘാതം ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നും മാറിയിട്ടില്ല. സൂപ്പർ എട്ടിലെ ഈ ആദ്യ മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി ആ തോൽവിക്ക് മറുപടി നൽകാനാണ് അവർ ലക്ഷ്യമിടുന്നത്. ഇന്ത്യയാകട്ടെ തങ്ങളുടെ വിജയക്കുതിപ്പ് തുടരാനുള്ള ഒരുക്കത്തിലാണ്.
Story Summary:
South Africa won the toss and elected to bat first against India in the T20 World Cup Super 8 match at Ahmedabad. While Sanju Samson remains out of the squad, Abhishek Sharma is retained. Major players return to the Proteas squad.

