

സുമാത്രാ: ഇന്തോനേഷ്യയിലെ (Indonesia) സുമാത്രാ ദ്വീപിലുണ്ടായ കനത്ത കാലവർഷ മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 10 പേർ മരിക്കുകയും ഒട്ടനവധി ആളുകളെ കാണാതാവുകയും ചെയ്തു. വടക്കൻ സുമാത്രാ പ്രവിശ്യയിലെ ആറ് റീജൻസികളിലാണ് തിങ്കളാഴ്ച മുതൽ തുടങ്ങിയ മഴ വലിയ നാശം വിതച്ചത്.
നദികൾ കരകവിഞ്ഞൊഴുകി, ചെളിയും പാറകളും വേരുകളോടുകൂടിയ മരങ്ങളും ഗ്രാമങ്ങളിലേക്ക് ഒഴുകിയെത്തി. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട തീരദേശ നഗരമായ സിബോൾഗയിൽ നിന്ന് അഞ്ച് മൃതദേഹങ്ങളും പരിക്കേറ്റ മൂന്ന് പേരെയും കണ്ടെടുത്തു. ഇവിടെ നാല് പേരെ കാണാതായിട്ടുണ്ട്. റോഡുകൾ തകർന്നതും, മണ്ണിടിച്ചിലുണ്ടായേക്കാവുന്ന ചെരിവുകളും, കനത്ത മഴയും കാരണം ഒറ്റപ്പെട്ട സമൂഹങ്ങളിലേക്ക് എത്താൻ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ടുന്നുണ്ടെന്ന് ദേശീയ പോലീസ് അറിയിച്ചു.സാധാരണയായി ഒക്ടോബറിനും മാർച്ചിനുമിടയിലുള്ള കനത്ത മഴ ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകാറുണ്ട്.
Torrential monsoon rains have triggered destructive floods and landslides across Indonesia's Sumatra island, killing at least 10 people and leaving dozens missing.