

ബെലേം: കാലാവസ്ഥാ നടപടികളും വന സംരക്ഷണവും ആവശ്യപ്പെട്ടു കൊണ്ട് തദ്ദേശീയ പ്രതിഷേധക്കാർ COP30 കാലാവസ്ഥാ ഉച്ചകോടി വേദിയിലേക്ക് ഇരച്ചുകയറി. ഇതിനെ തുടർന്ന് പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. ബ്രസീലിലെ ആമസോൺ നഗരമായ ബെലേമിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ (യുഎൻ) ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് പ്രതിനിധികൾക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്നാണ് പ്രതിഷേധക്കാർ രോഷാകുലരായി മുദ്രാവാക്യം വിളികളോടെ വേദിയിലേക്ക് അതിക്രമിച്ച് കടക്കുവാൻ ശ്രമിക്കുകയായിരുന്നു.
ഭൂമി കൃഷിവ്യാപാരം, എണ്ണ ഖനനം, അനധികൃത ഖനനം, അനധികൃത മരംമുറിക്കൽ എന്നിവയിൽ നിന്ന് തങ്ങളുടെ ഭൂമിയെ മോചിപ്പിക്കണമെന്ന് ഗോത്ര നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ദുരവസ്ഥ ലോകത്തെ അറിയിക്കാൻ ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ അവരെ തടയാൻ ശ്രമിച്ചപ്പോൾ പ്രവേശന കവാടത്തിൽ സംഘർഷമുണ്ടായി. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് നിസ്സാര പരിക്കേൽക്കുകയും ഉച്ചകോടി വേദിയുടെ കവാടത്തിന് ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി യുഎൻ വക്താവ് സ്ഥിരീകരിച്ചു.
Dozens of Indigenous protesters forced their way into the COP30 climate summit venue in Belem, Brazil, on Tuesday, clashing with security guards while demanding access and stronger action for land rights and forest protection.