

സിപിറോക്ക്: ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര പ്രവിശ്യയിലെ സിപിറോക്ക് മേഖലയിൽ രണ്ടാഴ്ച മുമ്പ് നടന്ന മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും കാരണം വംശനാശഭീഷണി നേരിടുന്ന തപനുലി ഒറാംഗുട്ടാൻ്റുകളുടെ (Tapanuli orangutans) ആവാസവ്യവസ്ഥ തകർന്നു. ഒറാംഗുട്ടാൻ ഇൻഫർമേഷൻ സെന്റർ പറയുന്നത് അനുസരിച്ച് വെള്ളപ്പൊക്കത്തിന് ശേഷം ഒറാംഗുട്ടാൻ്റുകളെ കാണാനോ അവയുടെ ശബ്ദം കേൾക്കാനോ കഴിയുന്നില്ല. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടർസിന് നൽകിയ അഭിമുഖത്തിലാണ് റാംഗുട്ടാൻ ഇൻഫർമേഷൻ സെന്റർ ഏറെ ആശങ്കാജനകമായ ഈ വിവരം പങ്കുവച്ചിരിക്കുന്നത്.
ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 962 പേർ കൊല്ലപ്പെട്ടു, 291 പേരെ കാണാതായി. ഖനനവും മരം മുറിക്കലുമായി ബന്ധപ്പെട്ട വനനശീകരണം വെള്ളപ്പൊക്കത്തിൻ്റെയും മണ്ണിടിച്ചിലിൻ്റെയും ആഘാതം വർദ്ധിപ്പിച്ചതായി പ്രാദേശിക നേതാക്കളും പരിസ്ഥിതി ഗ്രൂപ്പുകളും ആരോപിച്ചു.
വനനശീകരണം വെള്ളപ്പൊക്കത്തിന് മുൻപുതന്നെ ഒറാംഗുട്ടാൻ്റുകളെ ബാധിച്ചിരുന്നു. "ഒറാംഗുട്ടാൻ്റുകൾ വനത്തിൻ്റെ മുകൾത്തട്ടിലൂടെ, ഒരു ശിഖരത്തിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിച്ചാണ് ജീവിക്കുന്നത്. വനം കുറവാണെങ്കിൽ, അവർക്ക് ഇത് ബുദ്ധിമുട്ടാണ്," റാംഗുട്ടാൻ ഇൻഫർമേഷൻ സെന്ററിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. തപനുലി മേഖലയിൽ ഏകദേശം 760 ഒറാംഗുട്ടാൻ്റുകൾ മാത്രമാണ് ഉള്ളത്. തോട്ടങ്ങൾക്കും ഖനന വ്യവസായങ്ങൾക്കും വേണ്ടിയുള്ള വനനഷ്ടമാണ് ഇവയുടെ പ്രധാന ഭീഷണി. സർക്കാരിൻ്റെ സഹായമില്ലെങ്കിൽ ഒറാംഗുട്ടാൻ്റുകൾക്ക് വംശനാശം സംഭവിക്കുമെന്ന് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.
Endangered Tapanuli orangutans in Indonesia are at severe risk after deadly floods and landslides—triggered by a cyclone—devastated their habitat in the Sipirok region of North Sumatra.