സിയേറാ ലിയോണിൽ മണ്ണിടിച്ചിൽ 321 പേർ മരിച്ചു
ആഫ്രിക്കൻ രാജ്യമായ സിയേറാ ലിയോണിൽ മണ്ണിടിച്ചിൽ 321 പേർ മരിച്ചു. രാജ്യതലസ്ഥാനമായ ഫ്രീടൗണിനു സമീപം റിജന്റിലായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ദുരന്തം സംഭവിച്ചത്. ആളുകൾ വീടുകളിൽ ഉറങ്ങുകയായിരുന്നതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചത്. മണ്ണിടിച്ചിൽ നിരവധി വീടുകൾ തകർന്നു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേർ ഇപ്പോഴും മണ്ണിനിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നുവരികയാണ്. പ്രദേശത്തെ ഞായറാഴ്ച രാത്രി മുതൽ ശക്തമായ മഴയായിരുന്നു.ദുരന്തത്തിൽ 321 പേർ മരിച്ചതായി റെഡ്ക്രോസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2,000 ആളുകൾ ഭവനരഹിതരായെന്നാണ് അനൗദ്യോഗി റിപ്പോർട്ടുകൾ. താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്.