TIMES KERALA
ENTERTAINMENT NEWS
കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേത മേനോനാണ് അൻസിബയുടെ രാജി സ്വീകരിച്ച വിവരം അറിയിച്ചത്.
ഫെബ്രുവരി 21-ഓടെ തന്നെ അൻസിബ രാജിക്കത്ത് നൽകിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് താരം ചൂണ്ടിക്കാണിച്ചത്.
അഭിനയ മേഖലയിലെ തിരക്കുകൾ കാരണം സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് അൻസിബ അറിയിച്ചു.
മീറ്റിംഗുകളിൽ പങ്കെടുക്കാനോ സജീവമായി പ്രവർത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു താരം.
ശ്വേത മേനോൻ പ്രസിഡന്റായ ഭരണസമിതിയിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സ്ഥാനാർത്ഥിയായിരുന്നു അൻസിബ.
ശ്വേത മേനോൻ പ്രസിഡന്റായും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ ഭാഗമായിരുന്നു അൻസിബയും.
സംഘടനയിലെ ഒരു ഓഫീസ് ജീവനക്കാരി ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഉന്നയിച്ച പീഡനാരോപണം 'അമ്മ'യിൽ വലിയ ചർച്ചയായിരുന്നു.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ണി ശിവപാലിനെ നിർബന്ധിത അവധിയിൽ വിടാൻ ജനറൽ ബോഡി തീരുമാനിച്ചതായും ശ്വേത മേനോൻ വ്യക്തമാക്കി.
വിവാദങ്ങൾക്കിടയിൽ എല്ലാവർക്കും സ്വീകാര്യയായ അൻസിബ രാജിവച്ചത് സംഘടനയ്ക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.