Times Kerala

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം ; പരാതികൾ നിഷേധിച്ച്‌ മെഡി. കോളേജ് അധികൃതർ

 
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം ; പരാതികൾ നിഷേധിച്ച്‌ മെഡി. കോളേജ് അധികൃതർ

കോട്ടയം: എച്ച് വൺ എൻ വൺ ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന സംഭവത്തിൽ ന്യായീകരണവുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതര്‍. വിഷയത്തിൽ ഡോക്ടർമാർക്ക് ഒരു പിഴവും പറ്റിയിട്ടില്ലെന്ന് കാണിച്ചുകൊണ്ടുള്ള റിപ്പോർട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചു . സംഭവം വിവാദമായതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ റിപ്പോര്‍ട്ട്ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിരുന്നു.

പനിയാണെന്നും വെന്‍റിലേറ്റര്‍ വേണമെന്നും രോഗിയുടെ ബന്ധുക്കൾ അധികൃതരോട് പറഞ്ഞു . എന്നാൽ വെന്‍റിലേറ്റര്‍ ഇല്ലാത്തതിനാൽ നിപാ രോഗികൾക്കായി തയ്യാറാക്കിയ പ്രത്യേക വാർഡിലേക്ക് മാറ്റാൻ കഴിയുമോ എന്ന് പി ആർ ഒ അന്വേഷിച്ചു. ഇതിനിടെ അവർ രോഗിയുമായി പോയെന്ന് അധികൃതർ വിശദീകരിച്ചു . രണ്ട് മണിക്ക് രോഗിയുമായി എത്തിയ ബന്ധുക്കൾ 17 മിനിറ്റിനകം തിരിച്ച് പോയെന്നും റിപ്പോര്‍ട്ടിൽ വ്യകതമാക്കുന്നു.രോഗിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ച കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സുപ്രണ്ടിന്‍റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Related Topics

Share this story