ഗുർമീത് റാം കേസിലെ കോടതി വിധി: ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ വൻ സുരക്ഷ
ചണ്ഡിഗഡ്:ആൾദൈവം ഗുർമീത് റാം റഹീമുമായി ബന്ധപ്പെട്ട കേസിൽ കോടതി വിധി വാരാനിരിക്കെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ വൻ സുരക്ഷ ഏർപ്പെടുത്തി.ഹരിയാനയിലെ സിർസ പട്ടണത്തിൽവച്ച് അനുയായിയായ സ്ത്രീയെ ഇയാൾ ബലാൽസംഗം ചെയ്തു എന്നായിരുന്നു കേസ്. എന്നാൽ തനിക്ക് ലൈംഗീക ശേഷിയില്ലെന്നായിരുന്നു കോടതിയിൽ ഗുർമീത് റാം റഹീം അവകാശപ്പെട്ടത്.പ്രതികൂല വിധിയാണ് ഉണ്ടാവുന്നതെങ്കിൽ പഞ്ചാബിലും ഹരിയാനയിലും വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇതേ തുടർന്ന് ഗുർമീതിന്റെ അനുയായികൾ ഒത്തുകൂടിയിട്ടുള്ള ചണ്ഡിഗഡ് സ്റ്റേഡിയം തത്കാലിക ജയിലാക്കിക്കൊണ്ട് ചണ്ഡിഗഡ് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ പഞ്ചാബിലും ഹരിയാനയിലും അതീവ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.