Times Kerala

എനിക്ക് എല്ലാ ലിംഗത്തോടും ആകര്‍ഷണം തോന്നും;  ഇന്ന് പുരുഷന്മാരോട്,നാളെ സ്ത്രീകളോട്, സെക്സില്‍ എനിക്ക് ആണ്‍ പെണ്‍ വ്യത്യാസം ഇല്ല,  ഈ അവസ്ഥയിലേയ്ക്കു എത്തിച്ചത് വര്‍ഷങ്ങള്‍ നീണ്ടു നിന്ന് ക്രൂരമായ ബലാത്സംഗം: ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

 

സമാനതകളില്ലാത്ത ലൈംഗിക പീഡനങ്ങളെ തുടര്‍ന്നു ബൈസെക്ഷ്വാലിറ്റി എന്ന അവസ്ഥയിലേയ്ക്ക് എത്തിയ പെണ്‍കുട്ടിയുടെ അനുഭവമാണ് ഇത്. പുരുഷനോടും സ്ത്രീയോടും ഒരേ പോലെ ലൈംഗിക ആകര്‍ഷണം തോന്നുന്ന അവസ്ഥയാണ് ഈ പെണ്‍കുട്ടി അനുഭവിക്കുന്നത്. ബലാത്സംഗം ചെയ്തയാള്‍ വര്‍ഷങ്ങളോളം അതു തുടര്‍ന്നു. കൂറെ നാളത്തേയ്ക്ക് മനുഷ്യരേ കാണുന്നതു ഭയമായിരുന്നു. പിന്നീട് അതില്‍ നിന്നു പുറത്തുകടക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നു. അതില്‍ നിന്ന് പുറത്തുവരാന്‍ അനുഭവിച്ച ബുദ്ധിമുട്ട് അത് ഭീകരവും ഏകാന്തവുമായിരുന്നു എന്ന് ഇവര്‍ പറയുന്നു. ദുബായി ഇത്തരക്കാരേ പിന്തുണയ്ക്കുന്ന നാടല്ല എന്നും ദക്ഷിണാഫ്രിക്കയില്‍ ഗേയോടു നല്ല സമീപനമാണ് എന്നു ഇവര്‍ പറയുന്നു. ഹ്യൂമന്‍ ഓഫ് ബോബേ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ പോസ്റ്റ് വന്നത്.

ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍
ഞാന്‍ പാന്‍സെക്ഷ്വലാണ്. എന്നുവെച്ചാല്‍ എല്ലാ ലിംഗത്തോടും ആകര്‍ഷണമുള്ളവള്‍. ചില ദിവസങ്ങളില്‍ ഞാന്‍ കൂടുതല്‍ പുരുഷത്വമുള്ള വ്യക്തിയായിരിക്കും. മറ്റെല്ലായ്പ്പോഴും സ്ത്രൈണതയുള്ളവളും. ഞാനിത് ആദ്യം മനസ്സിലാക്കുന്നത് അതായത് സ്ത്രീകളോടും എനിക്ക് താല്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നത് പന്ത്രണ്ടുവയസ്സുള്ളപ്പോഴാണ്. അന്ന് ഞാന്‍ താമസിച്ചിരുന്നുന്നത് ദുബായിലാണ്. എന്റെ സുഹൃത്തുക്കളില്‍ ഒരാളോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി.

ഞാന്‍ ഒരു ലെസ്ബിയനാണെന്ന് കരുതുകയും എന്റെ സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയും ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നു. നിരുത്സാഹപ്പെടുത്തുന്നതായിരുന്നു അവരുടെ പ്രതികരണം. അവരും ഞാനും തമ്മില്‍ ഒരു അകലം സൃഷ്ടിക്കപ്പെട്ടു. ഞങ്ങളൊരുമിച്ച്‌ പുറത്ത് പോകുമ്ബോഴെല്ലാം ഞാന്‍ ഒറ്റപ്പെട്ടതുപോലെ എനിക്ക് അനുഭവപ്പെട്ടു. കിടന്നുറങ്ങുമ്ബോള്‍ അവര്‍ കിടക്കയിലും ഞാന്‍ തനിയെ നിലത്തുമായിരുന്നു കിടന്നിരുന്നത്. മാത്രമല്ല ഉറങ്ങാന്‍ കിടക്കുമ്പോൾ പലപ്പോഴും അവര്‍ എന്നെ കുറിച്ച്‌ ശബ്ദം താഴ്ത്തി സംസാരിച്ചുകൊണ്ടിരുന്നു.

ഇത്തരക്കാരെ വല്ലാതെ പിന്തുണക്കുന്ന ഒരു നാടായിരുന്നില്ല ദുബായ്. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ എനിക്കുള്ളിലെ ആ എന്നെ ഞാന്‍ കുഴിച്ചുമൂടി. ഞങ്ങള്‍ സൗത്ത് ആഫ്രിക്കയിലേക്ക് മാറിയതോടെയാണ് അക്കാര്യത്തില്‍ വീണ്ടും മാറ്റം വന്നത്. കാരണം അവിടെ ഗേയോട് കുറച്ചുകൂടി നല്ല സമീപനമാണ് ഉണ്ടായിരുന്നത്.

അവിടെ വെച്ച്‌ ഒരിക്കല്‍ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടയില്‍ ‘ഒരു പുരുഷനേയും ആശ്രയിക്കരുത് ‘എന്ന് എന്നോട് അമ്മ പറഞ്ഞു. അപ്പോഴാണ് അമ്മയോട് ഞാനാ ചോദ്യം ചോദിച്ചത്. ‘സ്ത്രീയെ ആണെങ്കിലോ? ‘ നിന്നെയല്ലാതെ ആരെയും ആശ്രയിക്കരുത്. അമ്മ ചിരിയോടെ പറഞ്ഞു. എനിക്ക് തോന്നുന്നു അവള്‍ക്കത് അറിയാമായിരുന്നു എന്ന്. തുടര്‍ന്ന് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറഞ്ഞു എന്റെ വിശേഷ സ്വഭാവത്തെ കുറിച്ച്‌. എന്റെ അമ്മായി ഇതിനോട് പ്രതികരിച്ചത് എനിക്കൊരിക്കലും മറക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലാണ് എനിക്ക് ആണ്‍ സുഹൃത്തുക്കള്‍ ഉണ്ടോ എന്ന് അമ്മായി ആരാഞ്ഞത്.

പെണ്‍കുട്ടികളെ ഇഷ്ടപ്പെടുന്നത് പോലെ ആണ്‍കുട്ടികളെ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു എന്റെ മറുപടി. ശരി എങ്കില്‍ ആരാണ് നിന്റെ പെണ്‍സുഹൃത്ത് അമ്മായി ചോദിച്ചു. ഞാനിക്കാര്യം തുറന്ന് പറഞ്ഞ അതേ നിമിഷം തന്നെ അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാനും അത് അംഗീകരിക്കാനും എന്റെ അമ്മായി കാണിച്ച ആ മനസ്സിനെ എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എന്റെ കുടുംബവുമായി ഇത്തരത്തിലുള്ള തുറന്ന സംഭാഷണവും അംഗീകരണവും നിര്‍ണായകമാണ്. കാരണം എന്റെ കൗമാരത്തില്‍ ഞാന്‍ കുറച്ചുകാലം തുടര്‍ച്ചയായി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നു. എനിക്ക് അനുഭവിക്കേണ്ടി വന്ന ലൈംഗികോപദ്രവമാണോ എന്നെ ഇത്തരത്തിലാക്കി മാറ്റിയതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

എന്നാല്‍ പിന്നീട് വര്‍ഷങ്ങളോളം തുടര്‍ന്ന സൈക്കോതെറാപ്പിയിലൂടെ ഈ വഴി ഞാന്‍ തിരഞ്ഞെടുത്തതല്ലെന്ന് ഞാന്‍ മനസ്സിലാക്കി. അത്പാരമ്പര്യമായി എനിക്കൊപ്പമുള്ളതായിരുന്നു. ആ സവിശേഷതയുമായാണ് ഞാന്‍ ജനിച്ചതു തന്നെ എന്ന് ഞാന്‍ കരുതുന്നു. കുറേ നാളത്തേക്ക് ഞാന്‍ മനുഷ്യരെ ഭയപ്പെട്ടിരുന്നു. വല്ലാത്ത ഉത്കണ്ഠയും അനുഭവിച്ചിരുന്നു. പക്ഷേ എനിക്ക് ഭയമില്ല കാരണം ഇത് എന്റെ തെറ്റല്ല. ഒന്നുകില്‍ ഈ അധിക്ഷേപം എന്നെ വിഴുങ്ങാന്‍ എനിക്ക് കാത്തിരിക്കാം അല്ലെങ്കില്‍ അതിനെതിരെ പോരാടി പുറത്തുവരാം. എന്റെ സ്വത്വത്തെ ഞാന്‍ മനസ്സിലാക്കുന്നത് വരെ ഞാന്‍ കടന്നുപോയത് അതികഠിനമായ അനുഭവത്തിലൂടെയാണ്.

അതില്‍ നിന്ന് പുറത്തുവരാന്‍ ഞാന്‍ അനുഭവിച്ച​ ബുദ്ധിമുട്ട്..അത് ഭീകരവും ഏകാന്തവുമായിരുന്നു. എന്നെ പോലെ ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവര്‍ വേറെയുമുണ്ടാകാം അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ എന്റെ അനുഭവത്തെ കുറിച്ച്‌ പറയുന്നത്. നിങ്ങള്‍ ഒരിക്കലും നിങ്ങളെ ഒരു പ്രത്യേക വിഭാഗമായി തരംതിരിക്കേണ്ടതില്ല.

ഒരു പ്രത്യേക ബോക്സില്‍ ചെന്ന് പതിക്കുന്നതിനെ കുറിച്ച്‌ പ്രതീക്ഷ വെച്ചുപുലര്‍ത്തേണ്ടതില്ല. നിങ്ങള്‍ എങ്ങനെയാണോ അത് അങ്ങനെ തന്നെ അംഗീകരിക്കുന്നതാണ് ശരി. എന്നെ ബലാത്സംഗം ചെയ്തവന്‍ വര്‍ഷങ്ങളോളം അത് തുടര്‍ന്നു. അത് മനുഷ്യത്വരഹിതം തന്നെയായിരുന്നു. അതുകൊണ്ട് ആദ്യം ഒരു മനുഷ്യനാവുക എന്ന കാര്യത്തിലേക്കല്ലേ ശ്രദ്ധ ചെലുത്തേണ്ടത്. മാത്രമല്ല​ മറ്റുള്ളവരെ വിലയിരുത്തുന്നത് അവസാനിപ്പിക്കുകയും ചെയ്യണം​. കാരണം അവരുടെ തിരഞ്ഞെടുപ്പുകള്‍ നമ്മളില്‍ നിന്നും വ്യത്യസ്തമായിരിക്കും.

Related Topics

Share this story