Times Kerala

ആംബുലന്‍സ് ലഭിച്ചില്ല; ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് കട്ടിലില്‍ ചുമന്ന്; വഴിമധ്യേ കുട്ടി മരിച്ചു

 

ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് കട്ടിലില്‍ ചുമന്ന്.രാജ്യഗഡ ജില്ലയിലുള്ള പര്‍സാലി പഞ്ചായത്തിലെ ഫകേരി ഗ്രാമത്തിലുള്ള അലീം സികാക എന്ന യുവതിക്കാണ് ഈ ദുരന്താവസ്ഥ ഉണ്ടായത്. യാത്രാമധ്യേ കുട്ടി മരിക്കുകയും ചെയ്തു.മലമ്പ്രദേശമായ ഇവിടെ കിലോമീറ്ററുകള്‍ താണ്ടി വേണം ആശുപത്രിയിലെത്താന്‍. അലീമക്ക് പ്രസവ വേദന വന്നപ്പോള്‍ ആംബുലന്‍സ് കിട്ടാന്‍ ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ചെറിയ കട്ടിലില്‍ ഗര്‍ഭിണിയെ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതി ചാപിള്ളയെ പ്രസവിച്ചത്. യാത്രാമധ്യേ ഒരു പിക്കപ്പ് വാന്‍ കിട്ടിയെങ്കിലും കല്യാണി നദി കടന്നു വേണമായിരുന്നു ആശുപത്രിയിലെത്താന്‍. ഇതിനായി വീണ്ടും യുവതിയെ കട്ടിലില്‍ കിടത്തി പുഴ കടക്കുകയായിരുന്നു. മുട്ടൊപ്പം വെള്ളത്തില്‍ നീന്തിയാണ് ഇവരെ പുഴ കടത്തിയത്. ഈ സമയത്താണ് അലീമ പ്രസവിച്ചത്. തുടര്‍ന്ന് അവശനിലയിലായ അലീമയെ കല്യാണ്‍സിംഗപൂരിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.

Related Topics

Share this story