ബെംഗളൂരു : തർക്കത്തെ തുടർന്ന് സഹപ്രവർത്തകന്റെ അടിയേറ്റ് യുവാവ് മരിച്ചു. ചിത്രദുർഗ സ്വദേശിയായ ഭീമേശ് ബാബു (41) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. രാത്രി ഷിഫ്റ്റിലുണ്ടായിരുന്ന ഭീമേശും ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ സൊമാല വംശിയും (24) തമ്മിൽ ലൈറ്റ് അണയ്ക്കുന്നതിനെച്ചൊല്ലി രൂക്ഷമായ വാഗ്വാദം ഉണ്ടായി.
തുടർന്ന് ഓഫീസിലുണ്ടായിരുന്ന ഡംബെൽ ഉപയോഗിച്ച് ഭീമേശിന്റെ നെറ്റിയിൽ ശക്തമായി അടിക്കുകയായിരുന്നു. അടിയേറ്റ ഭീമേശ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ബെംഗളൂരുവിൽ വാടകക്കെടുത്ത ഓഫീസിനുള്ളിൽവെച്ചാണ് ദാരുണമായ സംഭവം നടന്നത്.
സംഭവശേഷം പ്രതിയായ സൊമാല വംശി ഗോവിന്ദരാജ് നഗർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി. വംശിക്കെതിരെ കൊലപാതകത്തിന് കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.