കൊച്ചി: കോൺഗ്രസിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷനിൽ പാർട്ടി സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ, അപ്രതീക്ഷിതമായി പോരാട്ടം എൽ.ഡി.എഫും ബി.ജെ.പി.യും തമ്മിലായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൽസി ജോർജിന്റെ പത്രിക തള്ളിയതാണ് വഴിത്തിരിവായത്.(LDF-BJP fight in Kadamakkudy division after Congress candidate's nomination rejected)
കടമക്കുടിയിലെ ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ മേരി വിൻസന്റാണ് ഇവിടെ എൽ.ഡി.എഫ്. സ്ഥാനാർഥി.
രചന പ്രതാപനാണ് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയില്ലാത്ത സാഹചര്യത്തിൽ, വിജയം ഉറപ്പിക്കാൻ ഇരു മുന്നണികളും കടുത്ത പോരാട്ടത്തിലാണ്.