ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(With the survivor, says Ramesh Chennithala on Actress assault case)
തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വികാരം ശക്തമാണ് എന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രധാന പരാമർശങ്ങൾ. "അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല. കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി." മന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തീർച്ചയായും പ്രതിഫലിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന കോഴ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ താൻ ഹാജരാകുമെന്നും ചെന്നിത്തല അറിയിച്ചു. നാളെ (ബുധനാഴ്ച) എസ്.ഐ.ടിക്ക് മുമ്പാകെ ഹാജരാകും.
നിർണ്ണായകമായ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്നും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ, പ്രതികരണത്തിനായി സമയം തേടുകയാണ് രമേശ് ചെന്നിത്തല. വിധി പൂർണ്ണമായി വായിച്ച ശേഷം മാത്രമേ പ്രതികരണം നടത്തുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
"കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ല. അതിജീവിതയ്ക്ക് ഒപ്പം തന്നെയാണ്." അടൂർ പ്രകാശ് ദിലീപിന് അനുകൂലമായി നടത്തിയ പ്രതികരണം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.