Times Kerala

മന്ത്രി കെ രാധാകൃഷ്ണനെ ഒഴിവാക്കി നവ കേരള സദസ്സ് പോസ്റ്റർ; സാങ്കേതിക പിഴവെന്ന് നേതാക്കൾ

 
മന്ത്രി കെ രാധാകൃഷ്ണനെ ഒഴിവാക്കി നവ കേരള സദസ്സ് പോസ്റ്റർ; സാങ്കേതിക പിഴവെന്ന് നേതാക്കൾ
മന്ത്രി കെ രാധാകൃഷ്ണനെ ഒഴിവാക്കി നവ കേരള സദസ്സ് പോസ്റ്റർ. കൊയിലാണ്ടി അസംബ്ലി മണ്ഡലം കമ്മിറ്റി അടിച്ച നവ കേരള സദസിന്റെ പോസ്റ്ററിൽ നിന്നാണ് മന്ത്രി കെ രാധാകൃഷ്ണ നെ ഒഴിവാക്കിയത്. സാങ്കേതിക പിഴവ് എന്ന് നേതാക്കൾ വിശദീകരിച്ചു. പിഴവ് അറിഞ്ഞതോടെ പോസ്റ്റർ മാറ്റി സ്ഥാപിച്ചു. ഈ മാസം 25 നാണ് കൊയിലാണ്ടിയിൽ നവകേരള സദസ്സ് നടക്കുന്നത്.


കേരളത്തിലെ മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ്; നവകേരള ബസിലെ ആർഭാടം കണ്ടെത്താൻ ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

ദേശീയപാത നിർമാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും രാജ്യത്ത് ആദ്യം ദേശീയപാത വികസനം പൂര്‍ത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവകേരളസദസിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും താനും മറ്റ് മന്ത്രിമാരും ആദ്യമായി ബസില്‍ കയറി, എന്നാല്‍ ബസിന്റെ ആഡംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ടും മനസിലായില്ല.അതിനാല്‍ പരിപാടി കഴിയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ബസില്‍ കയറണം. അതിന്റെ ഉള്ളില്‍ പരിശോധന നടത്തി ആഡംബരം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 ന് മുൻപ് കേരളീയർ കടുത്ത നിരാശയിൽ ആയിരുന്നു. മാറ്റം ഉണ്ടാകില്ലെന്ന് കരുതിയിടത്താണ് ഇടത് സർക്കാർ ഭരണത്തിലെത്തിയത്. ദേശീയ പാതയെന്ന് വിശ്വസിക്കാൻ പറ്റാത്ത രീതിയിലായിരുന്ന റോഡുകൾ മെച്ചപ്പെടുത്തി. കേരളത്തിൽ ദേശീയ പാതാവികസനം ഇനി നടക്കില്ലെന്ന് ഒരു കാലത്ത് ജനം വിശ്വസിച്ചു. പക്ഷേ ഇന്നങ്ങനെയല്ല. സമയബന്ധിതമായി എല്ലാം പൂർത്തിയാക്കുമെന്ന് ജനം വിശ്വസിക്കുന്നു. യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകുമായിരുന്നില്ല. നവകേരള സദസ് പൂര്‍ണമായും സര്‍ക്കാര്‍ പരിപാടിയാണ്. ഈ പരിപാടിയില്‍ ഇവിടുത്തെ എംഎല്‍എ പങ്കെടുക്കേണ്ടത് ആയിരുന്നു. എന്നാല്‍ ലീഗ് എംഎല്‍എ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമെന്നും  നാടിന്‍റെ ജനാധിപത്യത്തിന് വിരുദ്ധമാണ് അവരുടെ സമീപനമെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

Related Topics

Share this story