Times Kerala

   കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന്‍റെ ബെനാമിയാണ് സതീഷ് കുമാറെന്ന് മൊഴി

 
   കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന്‍റെ ബെനാമിയാണ് സതീഷ് കുമാറെന്ന് മൊഴി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും എംഎൽഎയുമായ എ.സി. മൊയ്തീനെതിരെ മൊഴി. കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മൊയ്തീന്‍റെ ബെനാമിയാണെന്നാണ് പ്രധാന സാക്ഷി ജിജോർ മൊഴി നൽകിയിരിക്കുന്നത്.   സതീഷ് കുമാറിന്‍റെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇഡി മൊഴി കോടതിയിൽ വായിച്ചത്. മജിസ്ട്രേറ്റിന്‍റെ മുന്നിൽ രേഖപ്പെടുത്തിയ മൊഴി ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചിയിലെ പിഎംഎൽഎ കോടതിയിൽ വായിക്കുകയായിരുന്നു. 

എ.സി. മൊയ്തീന്‍റെയും സിപിഎം നേതാവായ എം.കെ. കണ്ണന്‍റെയും ബെനാമിയായിരുന്നു സതീഷ് കുമാർ. ഇവരുടെ പണം കൈകാര്യം ചെയ്തിരുന്നത് സതീഷാണ്. നൂറ് രൂപയ്ക്ക് മൂന്ന് രൂപ പലിശയ്ക്ക് സതീഷ് പണം നൽകിയിരുന്നെന്നും  പിന്നീട് പത്ത് രൂപ പലിശയ്ക്ക് പണം നൽകി. ഇതിന്‍റെ ലാഭം മൊയ്തീനും കണ്ണനും നൽകിയിരുന്നെന്നും  ജിജോർ മൊഴി നൽകി. 

മുൻ ഡിഐജി എസ്. സുരേന്ദ്രനെതിരെയും മൊഴി നൽകിയിട്ടുണ്ട്. സതീഷ് ചില വസ്തു ഇടപാടിലും മറ്റ് തർക്കങ്ങളിലും മധ്യസ്ഥനായി പ്രവർത്തിച്ചിരുന്നുവെന്നുമാണ് ജിജോറിന്‍റെ മൊഴിയെന്ന്  ഇഡി കോടതിയിൽ അറിയിച്ചു. 

അതേസമയം ജാമ്യ ഹർജിയിൽ വിശദമായി വാദം കേട്ട ശേഷം കോടതി വിധി പറയാനായി മാറ്റി.


 

Related Topics

Share this story