സജീവനെ കാണാനില്ലെന്ന ഹേബിയസ് ഹര്‍ജി 29ന് പരിഗണിക്കും
കൊച്ചി:ഹൈക്കോടതി ഈ മാസം 29ന് സജീവനെ കാണാനില്ലെന്ന ഹേബിയസ് ഹര്‍ജി പരിഗണിക്കാന്‍ മാറ്റി.
സിപിഎം ബ്രാഞ്ച് സമ്മേളന പ്രതിനിധിയായിരുന്ന ആലപ്പുഴയിലെ തോട്ടപ്പള്ളി സ്വദേശിയായ മത്സ്യത്തൊഴിലാളി ആയിരുന്നു സജീവൻ. ഭാര്യ സജിത ആണ് ഇയാളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഹേബിയസ് ഹര്‍ജി നൽകിയത്. സിപിഎമ്മിനെ കക്ഷിയാക്കാന്‍ നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ്. സജീവന് കടലില്‍ മത്സ്യബന്ധനത്തിന് സെപ്റ്റംബര്‍ 29നു പോയതിന് ശേഷം തിരികെ വന്നിട്ടില്ല. അമ്പലപ്പുഴ പോലീസിൽ തിരികെ വന്നില്ലെന്നും അന്നു തന്നെയും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഒക്ടോബര്‍ ആറിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. .