ശബരിമല തീർത്ഥാടക റോഡുകൾക്ക് 377.8 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി: 10 ജില്ലകളിലെ 82 റോഡുകൾ നവീകരിക്കും | Sabarimala

റോഡുകൾ നവീകരിക്കുന്നത് തീർത്ഥാടകർക്ക് ഏറെ ആശ്വാസമാകും
Finance Minister says Rs 377.8 crore allocated for Sabarimala pilgrim roads
Published on

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി സംസ്ഥാന സർക്കാർ 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 10 ജില്ലകളിലായി 82 റോഡുകളുടെ നവീകരണത്തിനായാണ് ഈ തുക വകയിരുത്തിയത്.(Finance Minister says Rs 377.8 crore allocated for Sabarimala pilgrim roads)

തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്കായി 68.90 കോടി രൂപ അനുവദിച്ചു. കൊല്ലത്ത് 15 റോഡുകൾക്ക് 54.20 കോടി രൂപയും അനുവദിച്ചു. പത്തനംതിട്ടയിൽ ആറ് റോഡുകൾക്കായി 40.20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ ഒമ്പത് റോഡുകൾക്ക് 36 കോടി രൂപയും, കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടി രൂപയും വകയിരുത്തി. കൂടാതെ, ഇടുക്കിയിൽ അഞ്ച് റോഡുകൾക്ക് 35.10 കോടി രൂപ, എറണാകുളത്ത് എട്ട് റോഡുകൾക്ക് 32.42 കോടി രൂപ, തൃശൂരിൽ 11 റോഡുകൾക്ക് 44 കോടി രൂപ, പാലക്കാട്ട് അഞ്ച് റോഡുകൾക്ക് 27.30 കോടി രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.

മലപ്പുറത്ത് ഒരു റോഡിന്റെ നവീകരണത്തിനായി 4.50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പുതിയ തീർത്ഥാടന സീസൺ ആരംഭിക്കാനിരിക്കെ, റോഡുകൾ നവീകരിക്കുന്നത് തീർത്ഥാടകർക്ക് ഏറെ ആശ്വാസമാകും.

Related Stories

No stories found.
Times Kerala
timeskerala.com