മലപ്പുറം : ഒരു രാഷ്ട്രീയ ഭ്രാന്താലയമായി കേരളം മാറിയെന്ന് പറഞ്ഞ് കാലിക്കറ്റ് സർവ്വകലാശാല വി സി ഡോ. പി രവീന്ദ്രൻ. അക്കാദമിക് മേഖലയിൽ ഇതിൻ്റെ പ്രശ്നങ്ങൾ ഉണ്ടെന്നും, അദ്ദേഹം വിമർശിച്ചു.(Calicut university VC's response )
വേടൻ്റെ പാട്ടിനെക്കുറിച്ചുള്ള വിവാദത്തിൽ വാർത്താസമ്മേളനം വിളിച്ച വി സി, തനിക്കെതിരെയുള്ള ആരോപണങ്ങളിലും മറുപടി നൽകി. തന്നെ സംഘപരിവാർ ഏജന്‍റെന്ന് വിളിക്കുന്നതിലടക്കം അദ്ദേഹം പ്രതികരിച്ചു.
സെനറ്റ് യോഗം അലങ്കോലപ്പെടുത്തിയത് മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കുമെന്നും, വേടൻ്റെ പാട്ട് സാഹിത്യ പഠനത്തിന് ഇണങ്ങുന്നത് അല്ലെന്ന റിപ്പോർട്ട് കിട്ടിയതിനാലാണ് നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.