കൊല്ലം : ചവറ സ്വദേശിനിയായ യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അതുല്യ എന്ന 30കാരിയാണ് മരിച്ചത്.(Athulya's death case)
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സതീഷിനെതിരെ പോലീസ് കേസെടുത്തത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ ഉറപ്പിച്ച് പറയുന്നത്.
ഭർത്താവ് മദ്യപിച്ചെത്തി മകളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും, മർദ്ദനത്തിൻ്റെ വീഡിയോ അതുല്യ സഹോദരിക്ക് അയച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധനമായി ലഭിച്ച 43 പവൻ സ്വർണ്ണം കുറഞ്ഞു പോയെന്നു പറഞ്ഞാണ് ഇയാൾ അതുല്യയെ ശാരീരികമായി പീഡിപ്പിച്ചിരുന്നത്. രണ്ടു ദിവസങ്ങൾക്ക് മുൻപ് ഇയാൾ ഇവരുടെ തലയിൽ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും, വയറിന് ചവിട്ടി കഴുത്തിന് കുത്തിപ്പിടിച്ചുവെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.