സ്വർണം മുതൽ മാലിന്യം വരെ സ്വന്തം കീശ നിറയ്‌ക്കാൻ കേരളത്തെ ഒറ്റുകൊടുക്കുന്ന പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ എന്ത് യോഗ്യത?;വി.മുരളീധരൻ

ലോകത്തിൽ ഏറ്റവും മികച്ചതാണ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനി എന്ന് സ്ഥാപിക്കാൻ ശ്രമിച്ച എം.ബി രാജേഷ്, കമ്പനിക്കെതിരെ കർണാടകയിൽ നടക്കുന്ന വിജിലൻസ് അന്വേഷണത്തെക്കുറിച്ച് തന്ത്രപൂർവം മൗനം പാലിച്ചു. കമ്പനിയുടെ പിആർ ഏറ്റെടുത്ത് നിയമസഭയിൽ പ്രസംഗിക്കുക ആയിരുന്നു തദേശവകുപ്പ് മന്ത്രിയെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.
സ്വർണം മുതൽ മാലിന്യം വരെ സ്വന്തം കീശ നിറയ്‌ക്കാൻ കേരളത്തെ ഒറ്റുകൊടുക്കുന്ന പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ എന്ത് യോഗ്യതയാണുള്ളത് എന്നും കേന്ദ്രമന്ത്രി ചോദിച്ചു. ഏത് ഏജൻസി അന്വേഷിച്ചാലും കമ്പനിയെ വെള്ളപൂശുന്ന റിപ്പോർട്ട് ആകും വരാൻ പോകുന്നത്. മരുമക്കൾ പിണറായി വിജയന് ബലഹീനതയായിരിക്കും. പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിപരമായ ബലഹീനതകളുടെ ദുരന്തം ഏറ്റുവാങ്ങേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ല എന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. അടിമുടി അഴിമതിയുടെ ദുർഗന്ധം വമിപ്പിക്കുന്ന പിണറായി ഭരണം ഇനിയും കേരളത്തിന് വേണോയെന്നത് ജനങ്ങൾ തീരുമാനിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.