Times Kerala

 കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനത്തില്‍  പിണറായി വിജയനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി

 
pinarayi vijayan
 തിരുവനന്തപുരം: കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് പരാതി നൽകിയിട്ടുള്ളത്.

വിസിയുടെ ചട്ടവിരുദ്ധനിയമനത്തില്‍ മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തിയെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ ഈ നീക്കം. മുഖ്യമന്ത്രി രാജ്ഭവനില്‍ നേരിട്ടെത്തി ഇക്കാര്യം ആവശ്യപ്പെട്ടെന്നാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 

ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ മൂന്നു കത്തുകളും ഗവര്‍ണര്‍ പുറത്തുവിട്ടിട്ടുണ്ട്. പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബറില്‍ മുഖ്യമന്ത്രി കത്തയച്ചപ്പോള്‍ ചാന്‍സിലര്‍ സ്ഥാനത്ത് തുടരില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു.

ചാന്‍സിലര്‍ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് ഡിസംബറില്‍ തന്നെ മുഖ്യമന്ത്രി വീണ്ടും കത്തയച്ചു. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ഉറപ്പുനല്‍കികൊണ്ട് 2022 ജനുവരിയില്‍ മറ്റൊരു കത്തുകൂടി അയച്ചെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
 

Related Topics

Share this story