Times Kerala

ജയിൽ മോചനം ആവശ്യപ്പെട്ട് പ്രവീൺ വധക്കേസിലെ പ്രതി  മുന്‍ ഡിവൈഎസ്പി ഷാജി സുപ്രീംകോടതിയിൽ

 
ജയിൽ മോചനം ആവശ്യപ്പെട്ട് പ്രവീൺ വധക്കേസിലെ പ്രതി  മുന്‍ ഡിവൈഎസ്പി ഷാജി സുപ്രീംകോടതിയിൽ
 

ന്യൂഡൽഹി: ജയില്‍ മോചനം ആവശ്യപ്പെട്ട് പ്രവീണ്‍ വധക്കേസിലെ പ്രതി മുന്‍ ഡിവൈഎസ്പി ആര്‍. ഷാജി സുപ്രീംകോടതിയില്‍. ഒന്നാം ഭാര്യയിലെ മകന്‍ രാഹുല്‍ മുഖാന്തരമാണ് ഷാജി സുപ്രീംകോടതിയെ സമീപിച്ചത്.

17 വര്‍ഷങ്ങളായി താന്‍ ജയിലിലാണെന്നും വിട്ടയക്കണമെന്നുമാണ് ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണ ജയില്‍ മോചനത്തിനായുള്ള ശുപാർശ പട്ടികയില്‍ താന്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും രണ്ടാം ഭാര്യയിലെ മകന്‍റെ പരാതിയെ തുടര്‍ന്ന് തന്നെ പട്ടികയില്‍ നിന്നുമൊഴിവാക്കിയെന്ന് ഷാജി ആരോപിക്കുന്നു.

ജയില്‍ മോചനത്തിന് താന്‍ അര്‍ഹനാണെന്നും ശിപാര്‍ശപട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നും ഷാജി പറയുന്നു. തിങ്കളാഴ്ച ഹർജി കോടതി പരിഗണിച്ചേക്കും.

നിലവില്‍ ജീവപര്യന്തം ശിക്ഷയുടെ കാലാവധി കഴിഞ്ഞെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി ഷാജി ജയിലില്‍ തുടരുകയാണ്. ജയിലിലെ നല്ല നടപ്പും പെരുമാറ്റവും കണക്കിലെടുത്തായിരുന്നു ഷാജിയെ ജയില്‍ മോചനത്തിനായുള്ള പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഷാജി പുറത്തിറങ്ങിയാല്‍ തനിക്കും ഷാജിയുടെ രണ്ടാം ഭാര്യയായ തന്‍റെ അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് രണ്ടാം ഭാര്യയിലെ മകന്‍ സര്‍ക്കാറിന് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് വിട്ടയക്കല്‍ പട്ടികയില്‍ നിന്നും ഷാജിയുടെ പേര് നീക്കം ചെയ്തത്. 

2005 ഫെബ്രുവരി 15ന് പ്രവീൺ വധക്കേസിൽ പ്രതിയായതിനെ തുടര്‍ന്നാണ് ഷാജിയെ ജീവപര്യന്തം ശിക്ഷയ്ക്ക് ഹൈക്കോടതി വിധിച്ചത്. തന്‍റെ ഭാര്യയുമായി ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഡിവൈഎസ്പി ആർ ഷാജി, ഗുണ്ടാ നേതാവ് പ്രിയന്‍ പള്ളുരുത്തിക്ക് പ്രവീണിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു.

പ്രവീണിനെ കൊലപ്പെടുത്തിയ പ്രിയന്‍, ശരീരം വെട്ടി നുറുക്കി മൂന്ന് ഇടങ്ങളിലായി ഉപേക്ഷിച്ചു. കൊലപാതകം നടക്കുമ്പോൾ ഷാജി മലപ്പുറത്ത് ഡിവൈഎസ്പി ആയിരുന്നു. കേസില്‍ ആകെ നാല് പ്രതികളാണ് ഉണ്ടായിരുന്നത്.
 

Related Topics

Share this story