Times Kerala

എഐ ക്യാമറ: കെല്‍ട്രോണിന് ആദ്യഗഡു നല്‍കാന്‍ ഹൈക്കോടതിയുടെ അനുമതി 

 
എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ വിഐപികളെ ഒഴിവാക്കി; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
 കൊച്ചി: ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ച വകയില്‍ കരാറുകാരായ കെല്‍ട്രോണിന് ആദ്യഗഡു നല്‍കാന്‍ ഹൈക്കോടതിയുടെ അനുമതി. എ.ഐ ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പണം നല്‍കുന്നത് നേരത്തെ ഹൈക്കോടതി ഇടപെട്ട് നേരത്തെ തടഞ്ഞിരുന്നു. ഈ ഇടക്കാല ഉത്തരവാണ് കോടതി ഇപ്പോൾ പുതുക്കിയിരിക്കുന്നത്.
11.75 കോടി രൂപ നല്‍കാനാണ് സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.എ.ഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. അതേസമയം 2023 ജൂണ്‍ 23 മുതല്‍ സംസ്ഥാനത്തെ റോഡുകളില്‍ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാണെന്നും അപകട മരണ നിരക്കുകള്‍ കുറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 

Related Topics

Share this story