Times Kerala

 പറമ്പിക്കുളം ഡാമിലെ ഷട്ടറിൽ തകരാര്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രത പുറപ്പെടുവിച്ചു

 
പാലക്കാട്: പറമ്പിക്കുളം ഡാമില്‍ ഷട്ടറിൽ തകരാര്‍. മൂന്ന് ഷട്ടറുകളിൽ ഒരെണ്ണത്തിനാണ് തകരാർ കണ്ടെത്തിയത്. മൂന്നു ഷട്ടറുകളും 10 സെന്‍റീമീറ്റർ തുറന്നുവച്ചിരുന്നു. ഇതിൽ മധ്യഭാഗത്തെ ഷട്ടർ കൂടുതൽ ഉയരുകയായിരുന്നു. ഇതേതുടർന്ന് പെരിങ്ങല്‍കൂത്ത് ഡാമിലേക്ക് 20,000 ക്യൂസെക്‌സ് വെള്ളം ഒഴുകിയെത്തുകയാണ്. ഈ സാഹചര്യത്തിൽ പെരിങ്ങല്‍കുത്ത് ഡാമിന്‍റെ ആറ് ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് നടപടി.   അതേസമയം, ചാലക്കുടി പുഴയോരത്ത് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മീന്‍ പിടിക്കാനോ കുളിക്കാനോ പുഴയില്‍ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 

പാലക്കാട്: പറമ്പിക്കുളം ഡാമില്‍ ഷട്ടറിൽ തകരാര്‍. മൂന്ന് ഷട്ടറുകളിൽ ഒരെണ്ണത്തിനാണ് തകരാർ കണ്ടെത്തിയത്. മൂന്നു ഷട്ടറുകളും 10 സെന്‍റീമീറ്റർ തുറന്നുവച്ചിരുന്നു. ഇതിൽ മധ്യഭാഗത്തെ ഷട്ടർ കൂടുതൽ ഉയരുകയായിരുന്നു.
ഇതേതുടർന്ന് പെരിങ്ങല്‍കൂത്ത് ഡാമിലേക്ക് 20,000 ക്യൂസെക്‌സ് വെള്ളം ഒഴുകിയെത്തുകയാണ്. ഈ സാഹചര്യത്തിൽ പെരിങ്ങല്‍കുത്ത് ഡാമിന്‍റെ ആറ് ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് നടപടി. 

അതേസമയം, ചാലക്കുടി പുഴയോരത്ത് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മീന്‍ പിടിക്കാനോ കുളിക്കാനോ പുഴയില്‍ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Related Topics

Share this story