Times Kerala

കാണാതായ 3 പ്ലസ് വൺ വിദ്യാർത്ഥിനികളില്‍ രണ്ട് പേരുടെ മൃതദേഹം നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍

 

ഉത്തർ പ്രദേശിലെ കാൺപുർ ദേഹാത്ത് ജില്ലയിൽ നിന്നും സ്‌കൂളിൽ പോകവെ കാണാതായ പെൺകുട്ടികളിൽ രണ്ടു പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാൺപുർ ദേഹാത്ത് ജില്ലയിൽ നിന്നും കാണാതായ പെൺകുട്ടികളുടെ മൃതദേഹം 130 കിലോമീറ്റർ അകലെ ഇറ്റാവാ ജില്ലയിലെ സഹ്സോൻ ഏരിയയിൽ നദിയിൽ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കാൺപുർ ദേഹാത്തിലുള്ള സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനികളാണ് മുന്നുപെൺകുട്ടികളും.

അതേസമയം മൂന്നാമത്തെ പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിക്കാത്ത സാഹചര്യത്തില്‍ തിരച്ചിൽ ശ്കതമാക്കിയിട്ടുണ്ട്. മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടായേക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതൽ പരിശോധനകൾക്ക് ശേഷമെ പീഡനം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കൂവെന്ന് പൊലീസ് പറയുന്നു.

കൊല്ലല്ലപ്പെട്ട പെൺകുട്ടികളിൽ ഒരാളുടെ തലയിൽ ശക്തമായി പ്രഹരിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. സ്‌കൂളിലേക്ക് പോയ പെൺകുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിനെ സമീപിച്ചെങ്കിലും സ്വയം അന്വേഷിക്കാനായിരുന്നു പൊലീസ് നിർദ്ദേശിച്ചതെന്ന് ആരോപണമുണ്ട്. രണ്ടുപെൺകുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

Related Topics

Share this story