Times Kerala

കോടികള്‍ അമ്മാനമാടിയിരുന്ന സ്വാമിക്ക് ജയിലില്‍  തോട്ടപ്പണി, ദിവസ ശമ്പളം 40 രൂപ! സഹ തടവുകാരന്റെ വെളിപ്പെടുത്തല്‍

 

ബലാത്സംഗക്കേസില്‍ കഠിനതടവിനു ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹിം ജയിലില്‍ മുഴുവന്‍ സമയവും നിലവിളിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇയാള്‍ക്കൊപ്പം കഴിഞ്ഞ തടവുകാരന്റെ വെളിപ്പെടുത്തല്‍. അഞ്ചു ദിവസം ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ കഴിഞ്ഞ ദളിത് ആക്ടിവിസ്റ്റ് സ്വദേശ് കിരാദാണ് ഇക്കാര്യം പറഞ്ഞത്. ജയിലിലെ തോട്ടപ്പണിക്കാരന്റെ ജോലിയാണ് ഗുര്‍മീതിന് നല്‍കിയിരിക്കുന്നത്. ഇതിന്റെ കൂലിയായ 40 രൂപയും ദിവസവും നല്‍കും. ഫാക്ടറി ജോലിയോ തോട്ടപ്പണിക്കാരന്റെ ജോലിയോ ചെയ്യണമെന്നാണ് ഗുര്‍മീതിന് ജയില്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. അവസാനം തോട്ടപ്പണിക്കാരന്റെ ജോലി ഗുര്‍മീത് ഏറ്റെടുക്കുകയായിരുന്നു.

ഗുര്‍മീതിനെ പാര്‍പ്പിച്ചിരുന്ന അതീവ സുരക്ഷാ സെല്ലിനു സമീപമാണ് കിരാദിനെയും പാര്‍പ്പിച്ചിരുന്നത്. ജയിലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗുര്‍മീത് രാത്രിയിലും നിലവിളിക്കുന്നതു കേള്‍ക്കാമായിരുന്നെന്ന് കിരാദ് പറയുന്നു. ഒന്പതു മാസത്തെ ജയില്‍വാസത്തിനുശേഷം ബുധനാഴ്ചയാണ് കിരാദ് പുറത്തുവന്നത്.

 

Related Topics

Share this story