പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇസ്രത് ജഹാൻ മുഖ്യമന്ത്രിക്ക് കത്തയച്ചു
കോൽക്കത്ത: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെ ചരിത്രപരമായ വിധിയിലേക്ക് നയിച്ച പരാതിക്കാരികളിലൊരാളായ ഇസ്രത് ജഹാൻ സംരക്ഷണം ആവശ്യപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക്
കത്തയച്ചു. ജീവന് ഭീഷണിയുണ്ടെന്നും തനിക്കും തന്റെ നാല് മക്കൾക്കും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കോടതി വിധി വന്നതിനു ശേഷം സാമൂഹികവിലക്കും സ്വഭാവഹത്യയും നിയന്ത്രണങ്ങളും അപമാനപ്പെടുത്തലും സഹിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇസ്രത് ആരോപിച്ചിരുന്നു. 2015 ലാണ് ഇസ്രത് ജഹാനെ ഭര്‍ത്താവ് മുർതസ മൊഴി ചൊല്ലിയത്. 15 വര്‍ഷത്തെ ദാമ്പത്യം ദുബായില്‍നിന്നും മൊബൈലിലൂടെ മൊഴി ചൊല്ലി അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇസ്രത് കോടതിയെ സമീപിച്ചത്.