വിമാനത്തിനുള്ളില്‍ പുക പരിഭ്രാന്തരായി യാത്രക്കാർ; 175 യാത്രികരുമായി പറന്ന വിമാനം അടിയന്തിരമായി നിലത്തിറക്കി
മാഡ്രിഡ്: വിമാനത്തിനുള്ളില്‍ പുക ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഹീത്രുവില്‍നിന്ന് വലന്‍സിയയിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിലാണ് സംഭവം.
പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം വലന്‍സിയ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. 175 യാത്രക്കാരും എട്ടു ജീവനക്കാരും ഉള്‍പ്പെടെ ആകെ 183 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചു. സാങ്കേതികതകരാറാണ് പുക ഉയരാന്‍ കാരണമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നുയാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബിഎ422 വിമാനം വലന്‍സിയയില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുമ്ബായാണ് വിമാനത്തിനുള്ളില്‍ പുക ഉയര്‍ന്നത്. ചുരുങ്ങിയനിമിഷം കൊണ്ട് ക്യാബിനകം മുഴുവനും പുക നിറഞ്ഞു. പരിഭ്രാന്തരായ യാത്രക്കാര്‍ ഇതോടെ ഭയന്നുനിലവിളിച്ചു. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ രക്ഷാപ്രവര്‍ത്തകര്‍ വിമാനത്തിലെത്തി എല്ലാവരെയും പുറത്തിറക്കി.
ഒരു പ്രേതചിത്രം പോലെയുള്ള അനുഭവമായിരുന്നുവെന്ന് വിമാന യാത്രക്കാരിയായ ലൂസി ബ്രൗണ്‍ പ്രതികരിച്ചു. വിമാനത്തിലെ ചിത്രങ്ങളും ഇവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
.@British_Airways terrifying experience on flight to Valencia. Felt like horror film. Thankfully everyone safe. Flight filled with smoke and had to be emergency evacuated. #britishairways pic.twitter.com/NT4Gtme9kl
— Lucy Brown (@lucyaabrown) August 5, 2019