Times Kerala

സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ വേതനം സൗദിയില്‍ നാലായിരം റിയാലായി നിശ്ചയിക്കും

 
സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ വേതനം സൗദിയില്‍ നാലായിരം റിയാലായി നിശ്ചയിക്കും

റിയാദ്: സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ വേതനം സൗദിയില്‍ നാലായിരം റിയാലായി നിശ്ചയിക്കും.

നിതാഖാത്ത് വ്യവസ്ഥ പ്രകാരമാണ് ചുരുങ്ങിയ വേതനം നാലായിരം റിയാലായി നിശ്ചയിക്കുന്നത്. രണ്ടായിരം റിയാല്‍ വേതനം ലഭിക്കുന്ന പാര്‍ട്ട് ടൈം ജോലിക്കാരായ സ്വദേശികളെ നിതാഖാത്തു വ്യവസ്ഥപ്രകാരം എണ്ണത്തില്‍ പകുതി ജീവനക്കാരനായി പരിഗണിക്കും.

ഇത്തരത്തില്‍ പാര്‍ട്ട് ടൈം ജീവനക്കാരായി സ്വദേശി വിദ്യാര്‍ത്ഥികളെയും ജോലിക്കു വെയ്ക്കാം. പത്ത് ശതമാനത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ ജോലിക്കു വെയ്ക്കാന്‍ പാടില്ലെന്നു വ്യവസ്ഥയുണ്ടാകും.

എന്നാല്‍ ഹോട്ടലുകളില്‍ 40 ശതമാനം വരെ വിദ്യാര്‍ത്ഥികളെ നിയമിക്കാം. രണ്ടായിരം റിയാലില്‍ കുറഞ്ഞ വേതനം നിതാഖാത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഇത് സംബന്ധിച്ചുള്ള വ്യവസ്ഥയില്‍ പറയുന്നു.

Related Topics

Share this story