വളർത്തുനായയെ ചുംബിച്ച യുവതിക്ക് നഷ്ടമായത് സ്വന്തം കൈ കാലുകൾ
വളര്‍ത്തുനായയെ ചുംബിച്ചതിനെ തുടര്‍ന്നുണ്ടായ അണുബാധയില്‍ യുവതിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റിയതായി റിപ്പോര്‍ട്ട്. ഡൊമിനിക്കല്‍ റിപ്പബ്ലിക്കിലെ പുല്‍ട്ട കോനയിലാണ് സംഭവം ഉണ്ടായത്. ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെ ചുംബിച്ചതിനെ തുടര്‍ന്ന് മരിയ ട്രെയ്‌നര്‍ എന്ന യുവതിക്കാണ് കൈകാലുകള്‍ നഷ്ടമായത്.
നായയില്‍നിന്നും കപ്‌ളോസൈറ്റോഫിഗ എന്ന അപൂര്‍വ വൈറസ് യുവതിയുടെ ശരീരത്തില്‍ പ്രവേശിക്കുകയായിരുന്നു, വൈറസ് ശരീരത്തില്‍ പ്രവേശിച്ച് അധികം വൈകാതെ തന്നെ യുവതി അബോധാവസ്ഥയിലായി. യുവതിയുടെ ശരീരം പിങ്ക് നിറമായി മാറുകയും ചര്‍മ്മം മരവിക്കുകയും ചെയ്തു. ഇതോടെ യുവതിയുടെ കൈകളിലെയും കാലുകളിലെയും രക്തം കട്ടപിടീച്ചു.
മരിയയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ വൈകി. ഏഴു ദിവസത്തിന് ശേഷമാണ് വളര്‍ത്ത് നായയില്‍നിന്നും വൈറസാണ് സ്ത്രീയെ ബാധിച്ചത് എന്ന് കണ്ടെത്തിയത്. അപ്പോഴേക്കും നില ഗുരുതരമായി മാറിയിരുന്നു തുടര്‍ന്ന് എട്ട് ശസ്ത്രക്രിയക്ക് വിധേയയാക്കുകയും കൈകാലുകള്‍ മുറിച്ചുമാറ്റുകയും ചെയ്തതോടെയാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായത്.