Times Kerala

വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

 

കൊച്ചി: വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ ശോഭാ ജോണിന് 18 വര്‍ഷം തടവ് ശിക്ഷയും ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷം കഠിനതടവും വിധിച്ചു.തടവുശിക്ഷയ്ക്ക് പുറമെ ശോഭ ജോണ്‍ 1.11 ലക്ഷം രൂപ പിഴയും നല്‍കണം.ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസിലെ മറ്റ് അഞ്ച് പ്രതികളെ കോടതി വെറുതേവിട്ടിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങുകയും വില്‍ക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഒന്നാം പ്രതിയായ ശോഭാ ജോണിനെതിരേ ചുമത്തിയിരിക്കുന്നത്.പെണ്‍കുട്ടിയെ വാങ്ങുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് എട്ടാം പ്രതിയായ ജയരാജന്‍ നായര്‍ക്കെതിരേയുള്ളത്.

കേസിലെ മറ്റ് പ്രതികളായ ശോഭാ ജോണിന്റെ ഡ്രൈവര്‍ കേപ്പന്‍ അനി, പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് വിനോദ് കുമാര്‍,സഹോദരി പുഷ്പവതി, ഇടനിലക്കാരായ ജൈസന്‍, അജി എന്നിവരെയാണ് വെറുതേവിട്ടത്.

2011 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശോഭാ ജോണിന്റെ കൊച്ചിയിലുള്ള ഫ്‌ളാറ്റിലും മറ്റ് പല ഇടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 5 കേസുകളുടെ വാദം പൂര്‍ത്തിയായി.

Related Topics

Share this story