Times Kerala

അടയും മുന്‍പേ ലിഫ്റ്റ് ഉയര്‍ന്നു: പ്രസവശേഷം സ്‌ട്രെച്ചറില്‍ കിടക്കുകയായിരുന്ന യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞു

 

ഏവരെയും കരളലിയിക്കുന്നതാണ് പ്രസവിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിനു കീഴടങ്ങിയ നൂനസ് (25) എന്ന യുവതിയുടെ മരണം.

അടയും മുന്‍പേ ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന്, പ്രസവശേഷം സ്‌ട്രെച്ചറില്‍ കിടക്കുകയായിരുന്ന യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞു മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രസവിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മ മരണത്തിനു കീഴടങ്ങിയതോടെ നാലും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പെണ്‍മക്കള്‍ അനാഥരായി. തെക്കന്‍ സ്‌പെയിനിലെ സെവിലിലെ വെര്‍ജിന്‍ ഡി വാല്‍മെ ആശുപത്രിയില്‍ റോസിയോ കോര്‍ട്‌സ് നൂനസ് (25) എന്ന യുവതിയാണു ലിഫ്റ്റില്‍ ദാരുണമായി മരിച്ചത്.

രാവിലെ 11 മണിക്കു പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടരയോടെ മുകള്‍ നിലയിലെ വാര്‍ഡിലേക്കു മാറ്റുന്നതിനിടെയാണ് അപകടം. റോസിയോയുംനവജാതശിശുവുമായി വന്ന സ്‌ട്രെച്ചര്‍ പൂര്‍ണമായി കയറ്റാന്‍ അറ്റന്‍ഡര്‍ക്കു സാധിക്കുന്നതിനു മുന്‍പ് ലിഫ്റ്റ് മേലോട്ടുയരുകയായിരുന്നു. ലിഫ്റ്റിന്റെ ലോഹഭാഗങ്ങളില്‍ തട്ടിയാണ് ശരീരം രണ്ടായി മുറിഞ്ഞത്. മരണവേദനയ്ക്കിടയിലും പൊതിഞ്ഞു ചേര്‍ത്തുപിടിച്ച അമ്മയുടെ കൈക്കുള്ളില്‍ കുഞ്ഞു ടിയാന സുരക്ഷിതയായിരുന്നു.

Related Topics

Share this story