Times Kerala

മുരുകന്റെ മരണം: ചികില്‍സ നിഷേധിച്ചതില്‍ ഗുരുതരവീഴ്ച സ്ഥിരീകരിച്ച് അന്വേഷണ റിപ്പോര്‍ട്ട്

 

അപകടത്തില്‍പെട്ട മുരുകന് ചികില്‍സ നിഷേധിച്ചതില്‍ ഗുരുതരവീഴ്ച സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അന്വേഷണ റിപ്പോര്‍ട്ട്. 15 വെന്ററിലേറ്ററുകള്‍ ഒഴിവുണ്ടായിട്ടും ഒരെണ്ണം പോലും മുരുകന് നല്‍കാന്‍ തയ്യാറായില്ലെന്ന് സൂപ്രണ്ടും പ്രിന്‍സിപ്പലും പൊലീസിന് റിപ്പോര്‍ട്ട് നല്‍കി.

നേരത്തെ വെന്റിലേറ്റര്‍ ഇല്ലെന്ന് പറഞ്ഞാണ് മുരുകന് ചികിത്സ നിഷേധിച്ചത്. മുരുകന് ചികിത്സ നല്‍കേണ്ടിയിരുന്ന ട്രോമ ന്യൂറോ സര്‍ജറി ഐസിയുവില്‍ രണ്ട് സ്റ്റാന്‍ഡ് ബൈ വെന്റിലേറ്ററുകളാണ് ഉണ്ടായിരുന്നത്. ഹൃദ്രോഗ വിഭാഗം ഐസിയുവില്‍ ഉണ്ടായിരുന്ന സ്റ്റാന്‍ഡ് ബൈ വെന്റിലേറ്ററുകളില്‍ ഒരെണ്ണം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ വിവിഐപി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒഴിച്ചിട്ടിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Topics

Share this story