കാട്ടാക്കടയിൽ അമ്മയും രണ്ടാനച്ഛനും എട്ടുവയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു
തിരുവനന്തപുരം: കാട്ടാക്കടയിൽ എട്ടുവയസുള്ള കുട്ടിയെ ചട്ടുകം വച്ച് പൊള്ളിക്കുകയും മർദിക്കുകയു ചെയ്ത രണ്ടാനച്ഛനും അമ്മയയ്ക്കുമെതിര ജാമ്യമില്ലാ കേസ്. ഇവരുടെ ക്രൂരമായ മർദനത്തിൽ പരിക്കേറ്റ എട്ടു വയസുകാരൻ ഇപ്പോൾ ചികിത്സയിലാണ്. പന്നിയോട് കല്ലാമം സ്വദേശിയായ കുട്ടിയാണ് രക്ഷകർത്താക്കളുടെ ക്രൂരമായ മർദനത്തിന് ഇരയായത്. കുഞ്ഞിന്റെ രണ്ടാനച്ഛൻ സന്തോഷ്, അമ്മ ആൻസി എന്നിവരാണ് കുട്ടിയെ മർദിച്ചത്.
മര്‍ദനം ഭയന്ന് കുഞ്ഞ് നിലവിളിച്ചുകൊണ്ട് ഓടിയപ്പോൾ പഴുത്ത ചട്ടുകംകൊണ്ട് അമ്മയും അച്ഛനും ചേർന്ന് പൊള്ളിക്കുകയും ചെയ്തു. കുഞ്ഞ് അവശനായി വീണു. ബഹളം കേട്ട് ബന്ധുക്കൾ എത്തി കുഞ്ഞിനെ ആശുപത്രിയയിലും തുടർന്ന് ഡോണ്‍ബോസ്ക്കോ എന്ന അനാഥാലയത്തിലും എത്തിച്ചു. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഇരുവർക്കും എതിരെ കേസെടുത്തത്.
രണ്ടാനച്ഛൻ തന്നെ സ്ഥിരമായി മർദിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു. കുഞ്ഞിന്റെ പിതാവ് മരിച്ചുപോയ ശേഷമാണ് മാതാവ് മറ്റൊരു വിവാഹം കഴിച്ചത്. കുഞ്ഞിനെ ഒഴിവാക്കാനാണ് ക്രൂരമായി മർദിക്കുന്നതെന്നും ബന്ധുക്കൾ കാട്ടാക്കട പോലീസിന് മൊഴി നൽകി. ഇവർക്ക് എതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.