Times Kerala

വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി കൊല ചെയ്ത ഇറാഖില്‍ നിന്നുള്ള അഭയാര്‍ഥിക്ക് ജീവപര്യന്തം തടവ്

 
വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി കൊല ചെയ്ത ഇറാഖില്‍ നിന്നുള്ള അഭയാര്‍ഥിക്ക് ജീവപര്യന്തം തടവ്

ബര്‍ലിന്‍: വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി കൊല ചെയ്ത ഇറാഖില്‍ നിന്നുള്ള അഭയാര്‍ഥിക്ക് ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു. അലിബാസര്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് വിസ്ബാഡന്‍ ജില്ലാ കോടതിയില്‍ നിന്ന് ശിക്ഷ ഏറ്റു വാങ്ങിയത്. പ്രതി കുറ്റം ചെയ്തതെന്നു തെളിഞ്ഞതായി ജഡ്ജി വിധിയില്‍ പറഞ്ഞു.

കഴിഞ്ഞ മേയിലായിരുന്നു വിദ്യാര്‍ഥിനിയായ സൂസന്നായെ (14) പീഡിപ്പിച്ചശേഷം അരുംകൊല ചെയ്തത്.ണ് അലിബാസര്‍ കുറഞ്ഞത് 15 വര്‍ഷം ജയില്‍ വാസം അനുഭവിക്കണമെന്ന് കോടതിവിധിയില്‍ വ്യക്തമാക്കി. ലൈംഗിക സംതൃപ്തിക്ക് വേണ്ടി നടത്തിയ ഒരു കൊലയാണിതെന്നു കോടതി പറഞ്ഞു. പ്രതി മാപ്പര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അലിബാസര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.

Related Topics

Share this story