Times Kerala

നഗ്നരായ പെണ്‍കുട്ടികളുടെ സ്തനങ്ങളെ ലക്ഷ്യം വെച്ച് ബ്ലൂ വെയിലിനെ വെല്ലുന്ന മറ്റൊരു അപകടകാരി ഗെയിം കൂടി

 

ബ്ലൂവെയ്‌ലിനെ കുറിച്ചുള്ള ആശങ്കകള്‍ക്കിടെ മറ്റൊരു അപകടകാരിയെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അത് ചൈനയില്‍ നിന്നാണ്.

ഹാര്‍ട്ട് ഷേപ്പ്ഡ് ബ്രെസ്റ്റ് ചാലഞ്ചെന്നാണ് പുതിയ ഗെയിമിന്റെ പേര്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു ബോഡി ചാലഞ്ചാണ് ഈ ഗെയിം. നഗ്‌നരായ പെണ്‍കുട്ടികള്‍ അവരുടെ സ്തനങ്ങള്‍ ലവ് ചിഹ്നത്തിലേക്ക് ഞെരുക്കി ചിത്രമെടുത്ത് സോഷ്യല്‍ മീഡിയിയിലിടുന്നതാണ് ഈ ചാലഞ്ച്.

ട്വിറ്ററിന് സമാനമായ വെയ്‌ബോയില്‍ ഇതുവരെ ഇരുപതുലക്ഷത്തോളം ചിത്രങ്ങള്‍ ഈ രീതിയില്‍ വന്നിട്ടുണ്ടെന്ന് കണക്കാക്കുന്നു. ഒരാഴ്ചമുമ്പാണ് ഈ ചാലഞ്ച് ഓണ്‍ലൈനില്‍ കണ്ടുതുടങ്ങിയത്. വലിയ സ്തനങ്ങളുള്ളവര്‍ക്കുമാത്രമാണ് ഈ ചാലഞ്ചില്‍ പങ്കെടുക്കാനാവുകയെന്ന് ചിലര്‍ അവകാശപ്പെടുന്നു. ചെറിയ സ്തനങ്ങള്‍ ഹൃദയത്തിന്റെ ആകൃതിയിലേക്ക് ഞെരുക്കാനാവില്ലെന്നാണ് അവരുടെ വാദം.

ഇതോടെയാണ് പലരും വെല്ലുവിളി ഏറ്റെടുത്തതും ചിത്രം പകര്‍ത്തി വെയ്‌ബോയില്‍ പോസ്റ്റ് ചെയ്തതും. പെണ്‍കുട്ടികള്‍ക്കിടെ ചാലഞ്ചിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. അതേസമയം ചില പുരുഷന്മാരും ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യുന്നുണ്ട്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്ന ചാലഞ്ചുകള്‍ നേരത്തെയും ചൈനയില്‍ പ്രചാരത്തിലുണ്ട്. വിരലുകളുടെ വഴക്കം പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ചാലഞ്ച് ഈ മാസമാദ്യം ചൈനയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഫിംഗര്‍ നോട്ട് എന്നായിരുന്നു ചാലഞ്ചിന്റെ പേര്.

2015ല്‍ ബെല്ലി ബട്ടണ്‍ ചാലഞ്ച് എന്ന പേരിലുള്ള മറ്റൊരു ഗെയിമില്‍ 13 കോടിയോളം പേരാണ് പങ്കെടുത്തത്. ശരീരത്തിന്റെ പിന്നിലൂടെ കൈവളച്ച് പൊക്കിളില്‍ തൊടുകയെന്നതായിരുന്നു ഈ മത്സരം. അമിത വണ്ണത്തിന് എതിരെയുള്ള പ്രചാരണംകൂടിയായിരുന്നു ഈ ചാലഞ്ച്.

Related Topics

Share this story