Times Kerala

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ തുര്‍ക്കി പ്രസിഡന്റിന്റെ ഭാര്യയുടെ ആര്‍ഭാട ജീവിതം ചര്‍ച്ചയാകുന്നു

 
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ തുര്‍ക്കി പ്രസിഡന്റിന്റെ ഭാര്യയുടെ ആര്‍ഭാട ജീവിതം ചര്‍ച്ചയാകുന്നു

അങ്കാറ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ തുര്‍ക്കി പ്രസിഡന്റിന്റെ ഭാര്യയുടെ ആര്‍ഭാട ജീവിതം ചര്‍ച്ചയാകുന്നു. പ്രസിഡന്റിന്റെ ഭാര്യ എമിന്‍ എര്‍ഡോഗന്റെ ബാഗാണ് ചര്‍ച്ചാ വിഷയമാകുന്നത്.

തന്റെ ജപ്പാന്‍ യാത്രക്കിടെ ഏകദേശം 34 ലക്ഷം രൂപ വിലയുള്ള ബാഗാണ് എമിന്‍ എര്‍ഡോഗന്‍ ഉപയോഗിച്ചത്. ഇതിനെതിരേ കടുത്ത വിര്‍ശനമാണ് ഉയരുന്നത്. എമിന്റേയും ഡോര്‍ഗന്റേയും ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് കടുത്ത ആരോപണവുമുയരുന്നത്.

ടോക്കിയോയിലെ കൊട്ടാരത്തില്‍ ഭര്‍ത്താവ് ഡോര്‍ഗന്റെയൊപ്പമെത്തിയ എമിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് എമിന്‍ തന്റെ യാത്രക്കിടെ ഉപയോഗിച്ച ഹാന്‍ഡ് ബാഗിന്റെ വില 50,000 അമേരിക്കന്‍ ഡോളര്‍ വിലയുള്ളതാണെന്ന് വ്യക്തമാകുന്നത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് എമിന് നേരെ ഉയരുന്നത്.

തുര്‍ക്കി കറന്‍സി പ്രതിസന്ധിയിലായിരിക്കെ ഇത്രയും വിലയുള്ള ബാഗ് ഉപയോഗിച്ചതിനെതിരേയാണ് പ്രതിഷേധം. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് രാജ്യം. കൂടാതെ തൊഴിലില്ലായ്മയും അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് എമിന്‍റെ ആഡംബരത്തിനെതിരെ കടുത്ത ആരോപണം ഉയരുന്നത്.

Related Topics

Share this story